വാട്സ്ആപ്പ് പ്രണയം ജ്വല്ലറി ജീവനക്കാരന് മാതമംഗലത്ത് മർദ്ദനം

കാഞ്ഞങ്ങാട്: വാട്ട്സ്ആപ്പിൽ പരിചയപ്പെട്ട ഇരുപത്തി രണ്ടുകാരി കമ്പ്യൂട്ടർ വിദ്യാർത്ഥിനിയെ തേടിയെത്തിയ കാഞ്ഞങ്ങാട്ടെ ജ്വല്ലറി ജീവനക്കാരൻ യുവാവിന് മർദ്ദനമേറ്റു. കണ്ണൂർ ജില്ലയിലെ മാതമംഗലം ഏര്യത്ത് പെൺകുട്ടി പഠിക്കുന്ന കമ്പ്യൂട്ടർ സ്ഥാപനത്തിന്റെ പിറകിൽ കാത്തു നിന്ന പെൺകുട്ടിയുടെ ബന്ധുക്കളാണ് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലുള്ള പ്രമുഖ ജ്വല്ലറി ജീവനക്കാരൻ അമ്പലത്തറയിലെ വൈശാഖിനെ 29, മർദ്ദിച്ചത്.

സുഹൃത്തിന്റെ കാറിൽ തനിച്ചാണ് ഇന്നലെ വൈശാഖ് ഏര്യം പ്രദേശത്തെത്തിയത്.
പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിന് പിറകിൽ വൈശാഖും പെൺകുട്ടിയും സംസാരിച്ചു കൊണ്ടിരിക്കെ പെൺകുട്ടിയുടെ സഹോദരനും മറ്റും വൈശാഖിനെ പിടികൂടി മർദ്ദിക്കുകയായിരുന്നു. യുവാവിനെ അക്രമിച്ചവർ ബസ്സ് കയറ്റി വിട്ടുവെങ്കിലും, വീണ്ടും ഏര്യം പ്രദേശത്തെത്തിയ വൈശാഖ് പോയ കാറുമായി കാഞ്ഞങ്ങാട്ട് തിരിച്ചെത്തുകയായിരുന്നു. യുവാവിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. നേരത്തെ കാഞ്ഞങ്ങാട്ടെ ജ്വല്ലറിയുടെ കണ്ണൂർ ശാഖയിലായിരുന്നു ജോലി. കാഞ്ഞങ്ങാട്ടേക്ക് മാറിയത് ഒന്നരവർഷം മുമ്പാണ്.

LatestDaily

Read Previous

ഷാർജയിൽ 83 കോടി തട്ടിയ തൃക്കരിപ്പൂർ സ്വദേശിക്ക് തെരച്ചിൽ

Read Next

നൗഷീറ ആത്മഹത്യ: സെൽ ഫോൺ പരിശോധനയ്ക്കയച്ചു