മദ്യപാനത്തിനിടയിൽ ഒരാൾക്ക് കുത്തേറ്റു: മറ്റൊരാൾ മരിച്ച നിലയിൽ

വെളളരിക്കുണ്ട്  :  പരപ്പ പട്ളം കൂളിപ്പാറയിൽ  42 കാരനെ ദുരൂഹമായ  സാഹചര്യത്തിൽ  മരിച്ച  നിലയിൽ  കണ്ടെത്തി.  ഇന്ന് രാവിലെയാണ്  ജഡം കണ്ടെത്തിയത്.

കൂളിപ്പാറയിൽ  രാവിയും,സുഹൃത്തായ  കണ്ണനും ചേർന്ന്  ഇന്നലെ  മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെയുണ്ടായ  തർക്കത്തിൽ രവി കണ്ണനെ  കുത്തിപ്പരിക്കേല്പിച്ചു.നെഞ്ച കുത്തേറ്റ  കണ്ണനെ പരിയാരം മെഡിക്കൽ കോളേജിൽ  പ്രവേശിപ്പിച്ചതിന് പിന്നാലെയാണ്  സുഹൃത്തായ  രവിയുടെ ജഡം  കണ്ണന്റെ  വീടിന്റെ 300 മീറ്റർ  അകലെയായി കണ്ടെത്തിയത്.

ഇന്നലെ രാത്രി 10 മണിയോടെയാണ്  കണ്ണനും  രവിയും  തമ്മിൽ മദ്യലഹരിയിൽ  തമ്മിലടിച്ചത്   തമ്മിലടിക്കിടയിലാണ് രവി കണ്ണന്റെ  നെഞ്ചത്ത് കത്തികൊണ്ട്  കുത്തിയത്. കുത്തേറ്റയാളുടെ  സ്ഥിതി ഗുരുതരമാണ് 

വെളളരിക്കുണ്ട്  പോലീസ് ഇൻസ്പെക്ടർ  പ്രേംസദന്റെ  നേതൃത്വത്തിലുളള സംഘം സ്ഥലത്തെത്തി  പ്രാഥമിക  പരിശോധനകൾ നടത്തി  പരപ്പ തോട്ടഞ്ചാലിലെ  പരേതനായ  കാവേരി–ചിരുത ദമ്പതികളുടെ  മകനാണ് പരേതനായ രവി.ഭാര്യ: സുശീല മക്കളില്ല. സഹോദരി: ലീല

രവിയുടെ  മൃതദേഹത്തിൽ  മുറിപ്പാടുകളുണ്ട് കണ്ണനെ  കുത്തിപ്പരിക്കേല്പിച്ച  രവിയെ  നാട്ടുകാർ  ഇന്നലെ  രാത്രി  തെരെഞ്ഞിരുന്നുവെങ്കിലും  കണ്ടെത്തിയില്ല .ഇന്ന് രാവിലെ 7 മണിയോടെയാണ്  കണ്ണന്റെ വീട്ടിന്  സമീപം പരപ്പ  പട്ളം റോഡിലെ  മദ്രസ്സയ്ക്ക്  സമീപം  രവിയുടെ  മൃതദേഹം കണ്ടെത്തിയത്.

 വിവരമറിഞ്ഞ്  കാഞ്ഞങ്ങാട്  ഡി.വൈ. എസ്.പി. വിനോദ് സ്ഥലം  സന്ദർശിച്ചു. ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദരും  ഉച്ചയോടെ സ്ഥലത്തെത്തി മൃതദേഹത്തിന്  സമീപം  പരിശോധന  നടത്തി. മൃതദേഹം  വിദഗ്ദ പോസ്റ്റ് മോർട്ടത്തിനായി പരിയാരം  മെഡിക്കൽ കോളെജിലേക്ക് മാറ്റി.

LatestDaily

Read Previous

ഹൊസ്ദുർഗിൽ ഏഴ് പോലീസുദ്യോഗസ്ഥർക്ക് കോവിഡ്

Read Next

ആൻമരിയയുടെ മരണത്തിൽ ദുരൂഹത വർദ്ധിച്ചു