വെള്ളരിക്കുണ്ടിൽ പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായി; ഒരാൾ റിമാന്റിൽ

വെള്ളരിക്കുണ്ട്:  പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് റിമാന്റിൽ. പെൺകുട്ടിയെ ചില ബന്ധുക്കൾ കൂടി പീഡിപ്പിച്ചതായുള്ള വെളിപ്പെടുത്തലിൽ 4 പേർക്കെതിരെ കൂടി വെള്ളരിക്കുണ്ട് പോലീസ് പോക്സോ പ്രകാരം കേസെടുത്തു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കിയ കോടോം ബേളൂർ ഉദയപുരത്തെ ബാലന്റെ മകൻ രതീഷിനെയാണ് 31, കോടതി റിമാന്റ് ചെയ്തത്.

രണ്ട് ദിവസം മുമ്പാണ് രതീഷ് പെൺകുട്ടിയെ ഉദയപുരത്തേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയതായുള്ള പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ  പ്രതിയായ രതീഷിനെ വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ജോസ് കുര്യനാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ബന്ധുക്കളായ നാല് പേരുടെ വിവരങ്ങൾ കൂടി പുറത്തുവന്നത്. സഹോദരനടക്കം നാല് ബന്ധുക്കൾ പെൺകുട്ടിയെ പീഡിപ്പിച്ചതായി  പുറത്തു വന്നിട്ടുണ്ട്. ഒാരോ സംഭവങ്ങളിലുമായി 5 പോക്സോ കേസുകളാണ് പോലീസ് റജിസ്റ്റർ ചെയ്തത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണോദ്യോഗസ്ഥനായ വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ജോസ്കുര്യൻ അറിയിച്ചു.

LatestDaily

Read Previous

അഞ്ജലി ബംഗളൂരുവിൽ; പോലീസും സ്വന്തം സെൽഫോൺ അഞ്ജലി ബംഗളൂരുവിൽ വിറ്റു

Read Next

കൊന്നക്കാട്ട് അമ്മായിയും മരുമകനും ആത്മഹത്യ ചെയ്ത നിലയിൽ