ഉദുമ പീഡനം: കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവതി

ഉദുമ :  ഉദുമ ലൈംഗിക പീഡനത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി  യുവതി രംഗത്ത് . കഴിഞ്ഞ ദിവസം ഒരു യൂട്യൂബ്  വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് യുവതി തന്നെ പീഡനത്തിനിരയാക്കിയ 13 ആൾക്കാരുടെ പേരുകൾ കൂടി വെളിപ്പെടുത്തിയത്.

2016 മുതൽ 2018 വരെ രണ്ട് വർഷക്കാലയളവിൽ 18 പേർ തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ്  യുവതിയുടെ വെ ളിപ്പെടുത്തൽ. സംഭവം  നടക്കുമ്പോൾ ഭർത്താവ് ഖത്തറിലായിരുന്നെന്നും ഇവർ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

തുഫൈൽ എന്ന യുവാവിൽ നിന്ന് തന്റെ ഫോണിലേക്ക് വന്ന ഒരു ഫോൺ വിളിയിലാണ് സംഭവങ്ങളുടെ തുടക്കമെന്ന്    യുവതി വെളിപ്പെടുത്തി. ഫോൺ വിളികൾ വഴി കൂടുതൽ പരിചയത്തിലായ തുഫൈൽ പരിചയ ബന്ധം മുതലെടുത്ത് തന്നെ ലൈംഗികാവശ്യങ്ങൾക്കുപയോഗിച്ചെന്നും ഇവർ പറയുന്നു. ആദ്യ തവണ തുഫൈലുമായുണ്ടായ ലൈംഗിക ബന്ധം ഉഭയസമ്മതത്തോടെയാണെന്ന് സമ്മതിക്കുന്ന യുവതി പിന്നീടുണ്ടായത് ഭീഷണിയുടെ ഫലമായുണ്ടായ പീഡനങ്ങളാണെന്നാണ് അവകാശപ്പെടുന്നത്. ബേക്കൽ പോലീസിൽ പരാതി കൊടുത്ത 5 പേർക്ക് പുറമെ 13 പേരുടെ പേര് കൂടിയാണ് യുവതി യൂട്യൂബ്  വാർത്താചാനൽ വഴി വെളിപ്പെടുത്തിയത്.

ഇർഷാദ്, ഷഹബാസ്,ഹക്കീം,നൗഫൽ,ഗഫൂർ,വസീം,ടി.ജെ. റൗഫ്, നൗഫൽ, ഷെരീഫ്,ഷക്കീൽ,ഇജാസ്, പ്രസീത്, സർഫ്രാസ് എന്നീവരുടെ പേരുകളാണ് യുവതി പുതുതായി വെളിപ്പെടുത്തിയത്.

യുവതിയുടെ നഗ്നദ്യശ്യങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് ഭീക്ഷണിപ്പെടുത്തിയാണ് ഒാരോരുത്തരു തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയതെന്നാണ് യുവതി പറയുന്നത്. തുഫൈലുമായുണ്ടായ ആദ്യ ലൈംഗിക ബന്ധത്തിന് ശേഷം കുറ്റബോധം തോന്നിയതായും, പിന്നീട് ഇതിൽ നിന്ന് പിൻമാറാൻ ശ്രമിച്ചെങ്കിലും ഭീഷണി കാരണം കഴിഞ്ഞില്ലെന്നും യുവതി അവകാശപ്പെടുന്നു.

കടുത്ത കുറ്റബോധത്തെത്തുടർന്ന് മാനസികമായി തകർന്ന താൻ രണ്ടാഴ്ച മുമ്പ് ഭർത്താവിനോട് എല്ലാം തുറന്നു പറയുകയായിരുന്നെന്നാണ് യുവതിയുടെ വെളിപ്പെടുതൽ. ഈ വെളുപ്പെടുത്തലിന്  ശേഷമാണ് തുഫൈൽ, അഷറഫ് എന്നിവരടക്കം 5 പേർക്കെതിരെ യുവതി ബേക്കൽ പോലീസിൽ പരാതി കൊടുത്തത്.

ബലാത്സംഗക്കേസിലെ പ്രതിയായ അഷ്റഫിന്റെ  കാല് തല്ലിയൊടിച്ച കേസിൽ യുവതിക്കും ഭർത്താവിനുമെതിരെ മറ്റൊരു കേസും ബേക്കൽ  പോലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ തുഫൈൽ  ഇപ്പോൾ ഖത്തറിലാണ്.

ഭർത്താവിന്റെ മാനസിക പിന്തുണയാണ് തന്നെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചതെന്നാണ് മൂന്ന് മക്കളുടെ മാതാവ് കൂടിയായ യുവതിയുടെ വെളിപ്പെടുത്തൽ.

LatestDaily

Read Previous

ഒളിക്യാമറകളിലും ബാങ്ക് മാനേജർ അദൃശ്യൻ

Read Next

ഫാഷൻഗോൾഡ്; ഉപ്പ് തിന്നവൻ വെള്ളം കുടിക്കും: എംപി