സാമ്പത്തിക പ്രതിസന്ധിയില്ല; ആറ് വര്‍ഷം കൊണ്ട് ഗള്‍ഫ് മികച്ച നിലയിലെത്തുമെന്ന് സൗദി ധനമന്ത്രി

റിയാദ്: അടുത്ത ആറ് മാസത്തേക്കോ ആറ് വർഷത്തേക്കോ ഗൾഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ ഏറ്റവും മികച്ചതായിരിക്കുമെന്നും എന്നാൽ ആഗോള സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലായിരിക്കുമെന്നും സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദാൻ പറഞ്ഞു. ഉക്രൈൻ യുദ്ധം പല രാജ്യങ്ങളെയും പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഉച്ചകോടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അടുത്ത ആറ് വർഷത്തിനുള്ളിൽ ഗൾഫ് രാജ്യങ്ങൾ മെച്ചപ്പെട്ട നിലയിലെത്തും. കൂടുതൽ സാമ്പത്തികവും സാമൂഹികവുമായ സുസ്ഥിരത കൈവരിക്കാനുള്ള തയ്യാറെടുപ്പുകൾ ഗൾഫ് രാജ്യങ്ങളിൽ പുരോഗമിക്കുകയാണ്. ഉക്രൈൻ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി യൂറോപ്പിന് പുറമെ മറ്റ് രാജ്യങ്ങളെയും ബാധിക്കും. വരും ദിവസങ്ങളിൽ ഇതിന്‍റെ പ്രത്യാഘാതം കൂടുതൽ പ്രകടമാകുമെന്നും ധനമന്ത്രി പറഞ്ഞു.

പണപ്പെരുപ്പം ലോകത്തിലെ പല രാജ്യങ്ങളിലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്. അത്തരം രാജ്യങ്ങൾക്ക് ധനസഹായം ആവശ്യമാണ്. പ്രതിസന്ധി പരിഹരിക്കാൻ ലോകരാജ്യങ്ങൾക്കിടയിൽ സഹകരണവും പരസ്പര ആശ്രയത്വവും ഉണ്ടാകണം. ചില രാജ്യങ്ങൾക്ക് എണ്ണ കടബാദ്ധ്യതയിൽ മുന്നോട്ട് പോകാൻ കഴിയുന്നില്ല. ഗൾഫ് മേഖലയിലെ രാജ്യങ്ങൾ അന്താരാഷ്ട്ര സംഘടനകളുമായും ജി 20 രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. പ്രതിസന്ധിയിലായ രാജ്യങ്ങളെ സഹായിക്കാൻ സൗദി അറേബ്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

K editor

Read Previous

സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിവിർ; മമത ബാനർജി പങ്കെടുക്കില്ല

Read Next

എം.എം മണിക്ക് മറുപടി; എസ് രാജേന്ദ്രന്‍റെ വാര്‍ത്താ സമ്മേളനം ഇന്ന്