കൊതുകിനെ ബാക്ടീരിയ കൊല്ലും; പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഐസിഎംആര്‍

കൊതുകുകൾ പോലുള്ള പ്രാണികൾ പരത്തുന്ന രോഗങ്ങൾ മൂലം ഓരോ വർഷവും ഒരു ദശലക്ഷം ആളുകൾ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇത്തരം പ്രാണി ജന്യ രോഗങ്ങളാണ് മൊത്തം പകർച്ചവ്യാധികളുടെ 17 ശതമാനവും. ഡെങ്കി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങളുടെ വ്യാപനത്തിന് പരിസ്ഥിതി സൗഹൃദ പരിഹാരവുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) രംഗത്തെത്തി. ബാസിലസ് തുരിംഗിയാനിസിസ് ഇസ്രായേലിസിസ് (ബിടിഐ സ്ട്രെയിൻ വിസിആർബിബി-17) എന്ന ബാക്ടീരിയ ഉപയോഗിച്ചാണ് കൊതുകുനിയന്ത്രണം സാധ്യമാക്കുന്നത്. 

ഐസിഎംആറിന്‍റെ വെക്ടർ കൺട്രോൾ റിസർച്ച് സെന്‍റർ (വി.സി.ആർ.സി) വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ കൊതുകുകളെയും ഈച്ചകളെയും മാത്രമേ ലക്ഷ്യമിടൂ. അവ മറ്റ് പ്രാണികൾക്കോ ജലജീവികൾക്കോ മൃഗങ്ങൾക്കോ നാശം വരുത്തുന്നില്ല.   

ബിടിഐയിൽ അടങ്ങിയിരിക്കുന്ന വിഷം കൊതുകിനുള്ളിലും ഈച്ചയിലും എത്തിയാൽ, അത് അവരുടെ ആമാശയത്തിലേക്ക് പുറന്തള്ളപ്പെടുന്നു. മിനിറ്റുകൾക്കുള്ളിൽ, ഇത് അവരുടെ വയറിനെ നശിപ്പിക്കുന്നു. നാളിതുവരെ രാസകീടനാശിനികൾ കൊതുക് നിയന്ത്രണത്തിനായി ഉപയോഗിച്ചിരുന്നു. എന്നാൽ അവ മണ്ണിനും വെള്ളത്തിനും ഹാനികരമാണ്. അവയിൽ അടങ്ങിയിരിക്കുന്ന ഓർഗാനോഫോസ്ഫേറ്റുകൾ മണ്ണിലൂടെയും വെള്ളത്തിലൂടെയും മനുഷ്യരിലേക്ക് പ്രവേശിച്ചാൽ നാഡീവ്യൂഹത്തെ പോലും ബാധിക്കും. മാത്രമല്ല, കൊതുകുകൾക്കും ഈച്ചകൾക്കും ഈ രാസകീടനാശിനിക്കെതിരെ പ്രതിരോധശേഷി ലഭിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് ബിടിഐ പോലുള്ള ജൈവ രീതികളിലേക്ക് തിരിയുന്നത്, വിസിആർസി ഡയറക്ടർ ഡോ സഞ്ജീവ് കുമാർ പറഞ്ഞു.   

K editor

Read Previous

തമീം ഇഖ്ബാൽ ടി-20 ക്രിക്കറ്റിൽ വിരമിച്ചു

Read Next

‘കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകൾക്ക് അവസരം നൽകാൻ’