സൂപ്പർമാർക്കറ്റിൽ മാനഭംഗം സെയിൽസ്മാൻ അറസ്റ്റിൽ

കാഞ്ഞങ്ങാട്: സാധനങ്ങൾ വാങ്ങാനെത്തിയ ഭർതൃമതിയെ സൂപ്പർമാർക്കറ്റിൽ മാനഭംഗപ്പെടുത്തിയ സെയിൽസ്മാൻ  യുവാവ് അറസ്റ്റിൽ.

കല്ലൂരാവി മുറിയനാവിയിലെ റിയാസിനെയാണ് 30, മേൽപ്പറമ്പ് എസ്.ഐ, പത്മനാഭൻ അറസ്റ്റ് ചെയ്തത്.

മേൽപ്പറമ്പ് സ്വദേശിനിയായ രണ്ട് കുട്ടികളുടെ മാതാവിന്റെ പരാതിയിലാണ് കേസ്. സെപ്തംബർ 19-ന് ഉച്ചയ്ക്ക് 2-30 മണിയോടെ മേൽപ്പറമ്പിലെ സൂപ്പർമാർക്കറ്റിലാണ് മാനഭംഗം.

ഈ സുപ്പർമാർക്കറ്റിൽ ജീവനക്കാരനായ റിയാസ്, വീട്ടുസാധനങ്ങൾ വാങ്ങാനെത്തിയ യുവതിയെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്തിയതായാണ് പരാതി.

യുവതി പതിവായി ഈ സൂപ്പർമാർക്കറ്റിൽ നിന്നുമാണ് സാധനങ്ങൾ വാങ്ങാറുള്ളത്. സംഭവ സമയത്ത് യുവതി ബഹളം വെക്കുകയും യുവാവ് മാപ്പ്  പറയുകയും ചെയ്തിരുന്നു. പിന്നീട് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

കോവിഡ്  വ്യാപകമായതിനെത്തുടർന്ന് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ റിയാസ് ആറ് മാസം മുമ്പാണ് മേൽപ്പറമ്പ് കടയിൽ ജോലിക്കെത്തിയത്. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാം കോടതി പ്രതിയെ റിമാന്റ് ചെയ്തു.

LatestDaily

Read Previous

റംസീനയുടെ ആത്മഹത്യ: ബന്ധുക്കൾ പരാതി നൽകി

Read Next

അന്വേഷണത്തിൽ ഏഎസ്ഐയുടെ ഇടപെടൽ