സമൂഹ മാധ്യമം വഴി പരിചയപ്പെട്ട കാമുകനെത്തേടി ഭർതൃമതി പിലിക്കോട്ട്

ചെറുവത്തൂർ: ഭർത്താവിനെയും മക്കളെയുമുപേക്ഷിച്ച് സമൂഹ മാധ്യമം വഴി പരിചയപ്പെട്ട കാമുകനെത്തേടിയെത്തിയ യുവതി കാമുകന്റെ മർദ്ദനം സഹിക്കാതെ വന്നതോടെ പോലീസ് സ്റ്റേഷനിൽ അഭയം തേടി. കഴിഞ്ഞ ദിവസം ചന്തേര പോലീസ് സ്റ്റേഷനിലാണ് സംഭവം.

കോട്ടയം മുണ്ടക്കയം സ്വദേശി സുഭദ്രയാണ് 41, ഹലോ ആപ്പ് വഴി പരിചയപ്പെട്ട കാമുകനെത്തേടി രണ്ടാഴ്ച മുമ്പ് പിലിക്കോട്ടെത്തിയത്. പിലിക്കോട് എരവിൽ താമസിക്കുന്ന മൈക്ക് സെറ്റ് ഓപ്പറേറ്ററുമായാണ് സുഭദ്ര ഹലോ ആപ്പ് വഴി പ്രണയത്തിലായത്. രണ്ട് വിവാഹം കഴിച്ചിട്ടുള്ള മൈക്ക് സെറ്റ് ഓപ്പറേറ്റർ താൻ അവിവാഹിതനാണെന്നാണ് യുവതിയെ തെറ്റിദ്ധരിപ്പിച്ചത്.

സുഭദ്ര നാട്ടിലെത്തിയതോടെ മൈക്ക് സെറ്റ് ഓപ്പറേറ്റർ രണ്ടാം ഭാര്യയും സുഭദ്രയുമൊത്ത് ചെറുവത്തൂർ തിമിരിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റി. ഭാര്യയെ തന്റെ ബന്ധുവാണെന്നാണ് ഇദ്ദേഹം സുഭദ്രയ്ക്ക് പരിചയപ്പെടുത്തിയത്. മുണ്ടക്കയത്ത് പെട്രോൾ പമ്പ് ജീവനക്കാരിയായിരുന്ന സുഭദ്ര ഭർത്താവിന്റെയും മക്കളുടെയും അവഗണനയെത്തുടർന്നാണ് കാമുകനെത്തേടിയെത്തിയത്.

രണ്ടാം ഭാര്യയും കാമുകിയുമൊപ്പം തിമിരിയിലെ വാടക വീട്ടിൽ താമസിക്കുന്നതിനിടെ  മൈക്ക് സെറ്റ് ഓപ്പറേറ്ററുടെ ഭാര്യ പിണങ്ങിപ്പോയി. മദ്യലഹരിയിലെത്തിയ കാമുകന്റെ മർദ്ദനം സഹിക്കാതെ വന്നതോടെയാണ് മുണ്ടക്കയം സ്വദേശിനിയായ ഭർതൃമതി കഴിഞ്ഞദിവസം ചന്തേര പോലീസിൽ അഭയം തേടിയത്. തുടർന്ന് കാമുകനായ മൈക്ക് ലെറ്റ് ഓപ്പറേറ്ററെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

യുവതിക്ക് പരാതിയില്ലാത്തതിനാൽ കേസ്സെടുത്തില്ല. അവരെ ചന്തേര ഐപി, പി. നാരായണന്റെ നിർദ്ദേശ പ്രകാരം ചന്തേര വനിതാ സിവിൽ പോലീസ് ഓഫീസർ രേഷ്മ വെള്ളൂർ ഇന്നലെത്തന്നെ വെള്ളരിക്കുണ്ട് പുന്നക്കുന്നിലുള്ള സന്യാസി മഠത്തിൽ പാർപ്പിച്ചിരിക്കുകയാണ്. പത്ത് ദിവസത്തോളം ഭർതൃമതി കാമുകനൊപ്പം തിമിരിയിലെ വാടക വീട്ടിൽ താമസിച്ചിരുന്നു. മൈക്ക് സെറ്റ് ഓപ്പറേറ്റർക്ക് രണ്ടാം ഭാര്യയിൽ മക്കളുണ്ട്.

LatestDaily

Read Previous

സീരിയൽ ഭ്രാന്ത് യുവതി മുംബൈയിലെത്തിയത് ശിവ ഭഗവാൻ സീരിയൽ നായകനെ കാണാൻ

Read Next

കാഞ്ഞങ്ങാട്ട് കവർച്ചാ സംഘം പിടിമുറുക്കി