യുവാവിന് മണൽ മാഫിയയുടെ വധഭീഷണി

കാഞ്ഞങ്ങാട്: മണൽ മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ പത്രങ്ങൾക്ക്  ചോർത്തിനൽകിയെന്നാരോപിച്ച്  മണൽ മാഫിയ സംഘം  യുവാവിനെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി.

ബേക്കലിലെ അബ്ബാസ്  ഹാജിയുടെ മകനും മാണിക്കോത്ത്  താമസക്കാരനുമായ  ഹുസൈനെയാണ് 45,  ഇന്നലെ രാത്രി 9.30 മണിക്ക് ബേക്കൽ ജംഗ്ഷനിൽ  മണൽ മാഫിയ തടഞ്ഞു നിർത്തി  വധഭീഷണി മുഴക്കിയത്.

നമ്പർപ്ലേറ്റ് ഘടിപ്പിക്കാത്ത സ്വിഫ്റ്റ് കാറിലെത്തിയ  അഞ്ചംഗസംഘമാണ് തന്നെ തടഞ്ഞു നിർത്തി കൊല്ലുമെന്ന്  ഭീഷണിപ്പടുത്തിയതെന്ന്  ഹുസൈൻ പറഞ്ഞു.  മാസ്ക്ക് ധരിച്ചിരുന്നതിനാൽ ആരേയും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന്  ഇദ്ദേഹം പറഞ്ഞു.  മണൽ മാഫിയക്കെതിരെ  കളിച്ചാൽ കൊല്ലുെമന്നായിരുന്നു വധഭീഷണി.

ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ  പള്ളിക്കരയിലും പരിസരങ്ങളിലും  നടക്കുന്ന മണൽ കൊള്ളയെക്കുറിച്ച്  ലേറ്റസ്റ്റ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു,  ഈ വാർത്തയുടെ ഉറവിടം ഹുസൈനാണെന്ന് തെറ്റിദ്ധരിച്ചാണ് ഭീഷണി.

മത്സ്യകച്ചവടം നടത്തുന്ന ഹുസൈനെ പുലർച്ചെ മണൽമാഫിയയിൽപ്പെട്ടവർ  കാണാറുണ്ട്.  ഇതാണ് ഇദ്ദേഹത്തെ മണൽ മാഫിയ സംശയിക്കാൻ കാരണമെന്ന്   സംശയിക്കുന്നു.

ലേറ്റസ്റ്റ് പ്രദേശത്ത് നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് പള്ളിക്കരയിലെയും പരിസരങ്ങളിലും  മണൽക്കൊള്ളയെക്കുറിച്ച്  വാർത്ത തയ്യാറാക്കിയത്. 

പരിസരവാസികളുടെ പരാതി പ്രകാരം  ലേറ്റസ്റ്റ് സ്ഥലത്തെത്തി  മണൽക്കടത്തിന്റെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

തനിക്കെതിരെ വധഭീഷണി മുഴക്കിയവർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ഹുസൈൻ പറഞ്ഞു.

LatestDaily

Read Previous

നൗഷാദ് യാത്രയായത് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാതെ

Read Next

ക്വാറന്റൈൻ യുവാവിനെ സന്ദർശിച്ചതിനെച്ചൊല്ലി തമ്മിലടി