റിട്ട. പോലീസ് ഓഫീസർ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: നഗരത്തെ നടുക്കി വീണ്ടും കൊലപാതകം. വട്ടിയൂർക്കാവ് തൊഴുവൻകോടിനടുത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. പോലീസുദ്യോഗസ്ഥനായ പൊന്നനാണ് ഭാര്യയും റിട്ട. പോലീസ് ഉദ്യോഗസ്ഥയുമായ ലീലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ദീർഘകാലമായി നിലനിൽക്കുന്ന കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തൊഴുൻകോട്ടെ രണ്ട് വീടുകളിലായാണ് പൊന്നനും ഭാര്യ ലീലയും താമസം. ഇന്നലെ ബന്ധു വീട്ടിൽ തങ്ങിയിരുന്ന പൊന്നൻ രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ലീല അവിടേക്ക് വന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും വാഗ്വാദം അതിരു കടന്നതോടെ  പൊന്നൻ ഭാര്യയെ പട്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ ചോരയിൽ കുളിച്ചു കിടക്കുന്ന ലീലയെ കാണുകയും ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പോലീസ് ആംബുലൻസ് ഉടനെ സ്ഥലത്ത് എത്തുകയും, ലീലയെ ആശുപത്രിയിൽ കൊണ്ടു പോകുകയും ചെയ്തു. ലീലയെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷം നാട്ടുകാരും ബന്ധുക്കളും ചേർന്ന് പൊന്നന് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെയാണ് അടുത്തുള്ള പറമ്പിലെ പ്ലാവിൽ പൊന്നനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ കണ്ടെത്തും മുൻപേ പൊന്നൻ മരണപ്പെട്ടിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പൊന്നന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ലീലയും  മരണപ്പെട്ടുവെന്ന വാർത്ത പുറത്തു വന്നത്. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. സംഘ‍ർഷ സമയത്ത് ഇരുവരും വീട്ടിലുണ്ടായിരുന്നു.  രണ്ട് ദിവസം മുൻപാണ് മുൻ രഞ്ജിതാരവും ബാങ്കറുമായ ജയമോഹനെ ന​ഗരത്തിലെ വീട്ടിൽ  മകൻ കൊലപ്പെടുത്തിയത്. ഇതും സാമ്പത്തിക  പ്രശ്നത്തെ ചൊല്ലിയുള്ള ത‍ർക്കത്തെ തുട‍ർന്നുണ്ടായ കൊലപാതകമാണ്.

LatestDaily

Read Previous

നാടോടികളെ പാര്‍പ്പിച്ച സ്‌കൂളില്‍ നിന്ന് യുവതിയും യുവാവും ഒളിച്ചോടി

Read Next

ബാറിൽ പാഴ്സൽ മദ്യത്തിന് അമിത വില വാങ്ങി