സീറോഡ് ലൈംഗീക പീഡനം: 8 പ്രതികൾ

പ്രതി ക്വിന്റൽ മുഹമ്മദിന് വേണ്ടി പ്രത്യേക തെരച്ചിൽ

നീലേശ്വരം: തൈക്കടപ്പുറം സീറോഡ് ലൈംഗീക പീഡനക്കേസ്സിൽ ആകെ 8 പ്രതികൾ. ഇവരിൽ 6 പേരെ ഇതിനകം അറസ്റ്റ്  ചെയ്തു.

ഇനി പെൺകുട്ടിയുടെ മാതാവിനെയും മറ്റൊരു പ്രതി പടന്നനക്കാട്ടെ ക്വിന്റൽ മുഹമ്മദിനെയും അറസ്റ്റ് ചെയ്യാനുണ്ട്.

ക്വിന്റൽ മുഹമ്മദ് രണ്ടാഴ്ചയായി ഒഴിവിലാണെന്ന് പ്രമാദമായ ഈ കേസ്സന്വേഷിക്കുന്ന നീലേശ്വരം ഐപി, പി. ആർ മനോജ് പറഞ്ഞു.

മുഹമ്മദ് നാട്ടിൽ തന്നെയുണ്ട്. സെൽഫോൺ സ്വിച്ചോഫിലാണ്. പെൺകുട്ടിയെ  പലർക്കും കാഴ്ചവെച്ചുവെന്നതിനാണ് പെൺകുട്ടിയുടെ മാതിവിനെ ഈ കേസ്സിൽ പ്രതി ചേർത്തിട്ടുള്ളത്.

മാതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയെങ്കിലും, പരസ്പര വിരുദ്ധമായ മൊഴികളാണ് മാതാവ് നൽകിയിട്ടുള്ളത്.

പെൺകുട്ടിയുടെ പിതാവിനെ ആദ്യം തന്നെ ഈ കേസ്സിൽ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ മാതാവിന്റെ രണ്ടാം ഭർത്താവാണ് പിതാവ്.

പെൺകുട്ടി ഇപ്പോൾ പഠിച്ചുവരുന്നത് പത്താംതരത്തിലാണ്. 8-ാം തരത്തിൽ പഠിക്കുമ്പോഴാണ് ക്വിന്റൽ മുഹമ്മദ് പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്.

പ്രതിചേർത്തുകഴിഞ്ഞ ക്വിന്റൽ മുഹമ്മദിന്റെ ഭാര്യാസഹോദരിയുടെ മകളാണ് പെൺകുട്ടി.

എട്ടാംതരത്തിൽ പഠിക്കുമ്പോൾ സ്വന്തം വീട്ടിൽ വെച്ചാണ് ക്വിന്റൽ മുഹമ്മദ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയതായി കേസ്സന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. രണ്ടുനാൾ മുമ്പ് അറസ്റ്റിലായ തൈക്കടപ്പുറത്തെ അറുപത്തിയഞ്ചുകാരൻ ടയർ വ്യാപാരി അഹമ്മദും, പടന്നക്കാട്ടെ ജിംനേഷ്യം ഉടമ ജിംഷെരീഫും 55, ഇപ്പോൾ കോറന്റൈൻ റിമാന്റിലാണ്.

പടന്നക്കാട്ട് നിന്ന്  ഒരു കാറിലാണ് പെൺകുട്ടിയും മാതാവും മറ്റൊരു കുട്ടിയും പ്രതികളായ ജിംഷെരീഫും, അഹമ്മദും പാണത്തൂർ വഴി കർണ്ണാടകയിലെ മെർക്കാറയിലേക്ക് (കുടകു) പോയത്.

ഹോട്ടലിന് പകരം കുടകിൽ ഹോംസ്റ്റേ യാണ് വാടകയ്ക്കെടുത്തത്. ഒരു ഹോംസ്റ്റേയിൽ രണ്ട് കിടപ്പുമുറികൾ. ഒരു കിടപ്പുമുറിയിൽ മാതാവും ചെറിയ കുട്ടിയും തങ്ങി. മറ്റൊരു കിടപ്പുമുറിയിൽ പെൺകുട്ടിയും രണ്ടു പ്രതികളും താമസിച്ചു.

പ്രതികൾ ഇരുവരും രണ്ട് ദിവസം  ഈ മുറിയിൽ പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി.

കേസ്സന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയേയും, പ്രതികളെയും കുടകിലെ ഹോം സ്റ്റേയിൽ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെങ്കിലും, കർണ്ണാടകയുടെ അതിർത്തികൾ പരക്കെ കൊട്ടിയടക്കപ്പെട്ടതിനാൽ പോലീസിന് അതിർത്തി കടക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്.

പണത്തിന് വേണ്ടി സ്വന്തം മാതാവു തന്നെ മകളെ വിറ്റു കാശാക്കുകയായിരുന്നു.

എട്ടാം തരത്തിൽ പഠിക്കുമ്പോൾ പതിമൂന്ന് വയസ്സുമുതൽ പെൺകുട്ടി ലൈംഗീക പീഡനത്തിനിരയായിരുന്നു.

ഏറ്റവുമൊടുവിൽ ഗർഭം ധരിച്ച് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ ഗർഭഛിദ്രം നടത്തിയപ്പോഴാണ് പീഡനം പുറത്തുവന്നത്.

LatestDaily

Read Previous

ഓൺലൈൻ ക്ലാസ്സിന് യുകെജി ഫീസ് ₨ 9500

Read Next

പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ്സ അധ്യാപകൻ 4 ആൺകുട്ടികളെ പീഡിപ്പിച്ച 4 കേസ്സുകളിൽ പ്രതി