രാജപുരം പീഡനം: ബസ് ക്ലീനർ റിമാന്റിൽ

രാജപുരം: കാഞ്ഞങ്ങാട് ടിബി റോഡ് സ്മൃതി മണ്ഡപത്തിനടുത്തുള്ള ആളൊഴിഞ്ഞ ഇടവഴിയരികിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസ്സിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞങ്ങാട്- പാണത്തൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ക്ലീനർ ചുള്ളിക്കര ഓട്ടക്കണ്ടത്തെ അജീഷ് ബാബുവിനെയാണ് 28, ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ അനൂപ് കുമാർ അറസ്റ്റ് ചെയ്തത്. പ്രതിയെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാ ംക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. പനത്തടി സ്വദേശിനിയായ കമ്പ്യൂട്ടർ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.

ക്ലാസ്സ് കഴിഞ്ഞ് വൈകീട്ട് കാഞ്ഞങ്ങാട് ബസ്്സ്റ്റാന്റിൽ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയെ മുൻ പരിചയം നടിച്ചെത്തിയ പ്രതി പ്രലോഭിപ്പിച്ച് സ്മൃതി മണ്ഡപത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്സ്. പിന്നീട് രാത്രി 8 മണിക്ക് ശേഷം പാണത്തൂരിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സിൽ പ്രതി പെൺകുട്ടിയെ കയറ്റി വിടുകയായിരുന്നു.

പനത്തടിയിലെ 55 കാരനും, മറ്റൊരു ഓട്ടോ ഡ്രൈവറും പെൺകുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു. 55 കാരന്റെ പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെയാണ് പീഡന വിവരം പുറത്തായത്. തുടർന്ന് രാജപുരം പോലീസ് മൂന്ന് കേസ്സുകൾ റജിസ്റ്റർ ചെയ്ത് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.  അജീഷ് ബാബു പെൺകുട്ടിയെ പീഡിപ്പിച്ച സംഭവസ്ഥലം കാഞ്ഞങ്ങാട്ടയതിനാൽ തുടരന്വേഷണത്തിനായി രാജപുരം പോലീസ് ഈ കേസ് ഹൊസ്ദുർഗ് പോലീസിന് കൈമാറുകയായിരുന്നു.

LatestDaily

Read Previous

ഐഎൻഎൽ സ്ഥാനാർത്ഥികൾ

Read Next

വി. വി. രമേശനെ നേരിടാൻ കോൺഗ്രസ്സ് കരുത്തനെ തേടുന്നു