വാക്കുതർക്കം: പോലീസ് ഉദ്യോഗസ്ഥൻ വീട്ടമ്മയെ മർദ്ദിച്ചു

ചെറുവത്തൂർ: വാക്കുതർക്കത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ മർദ്ദനമേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ സന്ധ്യയ്ക്ക് 6.30 മണിക്കാണ് പിലിക്കോട് കരക്കേരുവിൽ പോലീസ് ഉദ്യോഗസ്ഥൻ ഭർതൃമതിയെ മർദ്ദിച്ചത്. കരക്കേരുവിലെ ഓട്ടോ ഡ്രൈവർ അജേഷിന്റെ ഭാര്യ സജിനയെയാണ് 34, കരക്കേരു സ്വദേശിയും, കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമായ പ്രമോദ്കുമാർ 47, മർദ്ദിച്ചത്.

ഇന്നലെ പ്രമോദ്കുമാറും, ഭാര്യ ഹൃദ്യയും 34, വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അജേഷും,  സജിനയുമായി വാക്കേറ്റം നടന്നിരുന്നു. വാക്കേറ്റത്തിനിടെ പ്രമോദ്കുമാർ സജിനയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ യുവതി ചെറുവത്തൂർ കെ.ഏ.എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. അതേ സമയം അജേഷ് ആക്രമിച്ചെന്നാരോപിച്ച് പ്രമോദ്കുമാറും, ഭാര്യ ഹൃദ്യയും ചെറുവത്തൂരിലെ മറ്റൊരു സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയെ അജേഷ് ഹൃദ്യയെ ആക്രമിക്കുകയും, ധരിച്ചിരുന്ന വസ്ത്രം വലിച്ചു കീറുകയും ചെയ്തെന്നാണ് പരാതി. ഇരുവിഭാഗവും ചന്തേര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അജേഷും, പ്രമോദ്കുമാറുമായി അതിർത്തി തർക്കം നിലവിലുണ്ട്. ഇത് സംബന്ധിച്ച കേസ് കഴിഞ്ഞ 9 വർഷമായി ഹൊസ്ദുർഗ്ഗ് കോടതിയിൽ നടന്നു വരികയാണ്.

LatestDaily

Read Previous

ആതിരയുടെ ചികിത്സയ്ക്കായി പി ജെ ആർമി കൂട്ടായ്മ മുക്കാൽ ലക്ഷം രൂപ നൽകി

Read Next

വ്യാജ പ്രചാരണം : ലീഗ് നേതാവിനെതിരെ കേസ്