പ്ലസ്ടു വിദ്യാർത്ഥിനിയെ ഓട്ടോയിൽ പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ

രാജപുരം: പ്ലസ്ടു വിദ്യാർത്ഥിനിയെ ഓട്ടോയിൽ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി  അറസ്റ്റ് ചെയ്തു. ബന്തടുക്ക മലാംകുണ്ട് സ്വദേശി ഗണേശാണ് 36, അറസ്റ്റിലായത്. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാന്റ് ചെയ്തു.

പ്ലസ്ടുവിന് പഠിക്കുകയായിരുന്ന പതിനേഴുകാരി പെൺകുട്ടിയെ കഴിഞ്ഞ മാർച്ച് മാസത്തിൽ മാനടുക്കത്ത് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്സിലാണ് അറസ്റ്റ്.  ബന്തടുക്ക-  മാനടുക്കം ഭാഗത്ത് ഓട്ടോ സർവ്വീസ് നടത്തുന്ന ഗണേശൻ, വീട്ടിൽ നിന്നും സ്കൂളിലേക്ക് പോകാൻ ബസ്റ്റോപ്പിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ  ഓട്ടോയിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പനത്തടിയിലെ 61 കാരൻ രാഘവൻ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതോടെയാണ് ഗണേശനും കാഞ്ഞങ്ങാട് സ്വകാര്യ ബസ്സിലെ ക്ലീനറും  പീഡിപ്പിച്ച വിവരം പുറത്തായത്.

രാജപുരം പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്ത്  മൂന്ന് പോക്സോ കേസ്സുകൾ റജിസ്റ്റർ ചെയ്യുകയായിരുന്നു. പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പെൺകുട്ടിക്ക്  മുൻ  പരിചയം മാത്രമെ ഉണ്ടായിരുന്നുള്ളു.

രാജപുരം പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കമ്പ്യൂട്ടർ പഠനത്തിന് കാഞ്ഞങ്ങാട്ടെത്തിയപ്പോഴാണ് സ്മൃതി മണ്ഡപത്തിനടുത്തുള്ള രഹസ്യയിടത്തിൽ  ബസ് ക്ലീനർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. രാജപുരം പോലീസ് റജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഹൊസ്ദുർഗ് പോലീസ് കൈമാറി. ഹൊസ്ദുർഗിലെ കേസ്സിൽ പ്രതിയെ കണ്ടെത്താനായില്ല.

LatestDaily

Read Previous

പ്രതികൾ ഒളിവിൽ കഴിഞ്ഞ വീട് പോലീസ് വളഞ്ഞു

Read Next

കോട്ടപ്പുറത്ത് സിപിഎം മത്സരിക്കും ഐഎൻഎല്ലിന് തൈക്കടപ്പുറം