സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കും: അസം മുഖ്യമന്ത്രി

ഗുവാഹത്തി: സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കാനും മദ്രസകളുടെ രജിസ്ട്രേഷൻ ആരംഭിക്കാനും സർക്കാർ ആഗ്രഹിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. “മദ്രസകളിൽ പൊതുവിദ്യാഭ്യാസം ഏർപ്പെടുത്താനും രജിസ്ട്രേഷൻ സംവിധാനം ആരംഭിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മദ്രസകളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അസം ഡിജിപി ഭാസ്കർ ജ്യോതി മഹന്ത് പറഞ്ഞു. ‘അസമിലെ മദ്രസകളുടെ പ്രവർത്തനം ശരിയായി നടക്കുന്നുണ്ട്. 68 മദ്രസകളുമായി ആശയവിനിമയം നടത്തി.

ചെറിയ മദ്രസകളെ വലിയ മദ്രസകളുമായി ലയിപ്പിക്കുന്ന കാര്യം ചർച്ച ചെയ്തു. മദ്രസകളിൽ കൂടുതൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചും ബോർഡുകൾ രൂപീകരിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു’, അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സർവേകൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

നോറ ഫത്തേഹിക്ക് ജാക്വലിൻ ഫെർണാണ്ടസിനോട് അസൂയ: സുകാഷ് ചന്ദ്രശേഖർ

Read Next

ഇരട്ടസ്ഫോടനത്തെ തുടർന്ന് നിർത്തിവച്ച ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു