40,000 കിലോ ലഹരിമരുന്ന് അഗ്നിക്കിരയാക്കി എന്‍സിബി

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏജൻസികളും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ചേർന്ന് പിടിച്ചെടുത്ത 40000 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ലഹരിമരുന്ന് കത്തിച്ചത്. ഗുവാഹത്തിയിൽ എൻസിബി പിടിച്ചെടുത്ത 11000 കിലോ മയക്കുമരുന്ന് നശിപ്പിച്ചു. അസം സർക്കാർ ഏജൻസികൾ പിടിച്ചെടുത്ത 8000 കിലോ മയക്കുമരുന്നും അഗ്നിക്കിരയാക്കി.

ഗുവാഹത്തിയിൽ നിന്നാണ് മയക്കുമരുന്ന് നശിപ്പിക്കുന്നത് ആഭ്യന്തരമന്ത്രി അമിത് ഷാ കണ്ടത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ അസമിലെത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എൻസിബി കണ്ടുകെട്ടിയ മയക്കുമരുന്ന് നശിപ്പിക്കാൻ ജൂൺ ഒന്ന് മുതൽ പ്രത്യേക ദൗത്യം നടത്തുന്നതായി വെള്ളിയാഴ്ച ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, പ്രത്യേക 75 ദിവസത്തെ പ്രചാരണത്തിലൂടെ ബ്യൂറോയുടെ എല്ലാ പ്രാദേശിക യൂണിറ്റുകളും ഒത്തുചേർന്ന് 75,000 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിക്കാൻ എൻസിബി തീരുമാനിച്ചിരുന്നു. ഈ സമയപരിധി അവസാനിക്കുന്നതിന് 60 ദിവസത്തിനുള്ളിൽ എൻസിബി ഈ ലക്ഷ്യത്തിലെത്തി.

K editor

Read Previous

എയർഫോഴ്സ് ദിനത്തിൽ തിളങ്ങി ഡകോട്ട; മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സേനക്കായുള്ള സമ്മാനം

Read Next

കേരളത്തിലെ ഗവേഷണ വിദ്യാർത്ഥികൾക്ക് വിദേശ ലാബുകളിലെ സൗകര്യങ്ങൾ ലഭ്യമാക്കും: മുഖ്യമന്ത്രി