അഞ്ജലി ചെന്നൈയിൽ

കാഞ്ഞങ്ങാട്: ദുരൂഹത സൃഷ്ടിച്ച് വീടുവിട്ട ബിരുദ വിദ്യാർത്ഥിനി പുല്ലൂർ പൊള്ളക്കടയിലെ അഞ്ജലി 21, ചെന്നൈയിൽ. കണ്ടെത്തിയിട്ടില്ലെങ്കിലും അഞ്ജലി ചെന്നൈ നഗരത്തിലെത്തിയതിനുള്ള ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്.ഏപ്രിൽ 19– ന് ഉച്ചയ്ക്ക് 2–30 മണിക്ക് കാഞ്ഞങ്ങാട്ട് നിന്ന് പുറപ്പെടുന്ന മംഗളൂരു–ചെന്നൈ മെയിലിൽ അഞ്ജലി കാഞ്ഞങ്ങാട്ട് നിന്ന് കയറിയതായി ഉറപ്പാക്കിയിട്ടുണ്ട്.

പൊള്ളക്കട വീട്ടിൽ നിന്ന് ഒരു മണിക്ക് ശേഷമാണ് ചുമൽ ബാഗും, മറ്റൊരു വാനിറ്റി ബാഗുമായാണ് അഞ്ജലി വീടുവിട്ടത്.  അന്ന് ഉച്ചയ്ക്ക് പെൺകുട്ടി കോട്ടച്ചേരി ടൗണിൽ ഗോകുലം ടവർ ഒാട്ടോ സ്റ്റാന്റിൽ നിന്ന് ഒാട്ടോയിൽ കയറിയതായി അഞ്ജലിയെ അറിയാവുന്ന ഒരു ദൃക്സാക്ഷി നേരത്തെ വിവരം വീട്ടുകാരെ അറിയിച്ചിരുന്നു.

ചെന്നൈയിലും അഞ്ജലി സെൽഫോൺ ഉപയോഗിക്കാത്തത് മൂലം നഗരത്തിൽ പെൺകുട്ടിയുടെ കൃത്യമായ ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തൽസമയം ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ സിസീ ടിവി ദൃശ്യങ്ങളിൽ അഞ്ജലി ട്രെയിൻ ഇറങ്ങിപ്പോകുന്ന ദൃശ്യവും, സമയവും പതിഞ്ഞു കിട്ടിയിട്ടുണ്ട്. അഞ്ജലിയോടൊപ്പം മറ്റാരേയും കണ്ടെത്താൻ കഴിയാത്തത് മറ്റൊരു ദുരൂഹതയായി മാറിയിട്ടുണ്ട്. ട്രെയിൻ ഇറങ്ങിയ അഞ്ജലി ഒരു ഹോട്ടലിലും താമസിച്ചിട്ടുണ്ട്.

LatestDaily

Read Previous

പാലക്കുന്നിൽ കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞു

Read Next

കാഞ്ഞങ്ങാട്- നീലേശ്വരം നഗരസഭകളിലും 21 പഞ്ചായത്തുകളിലും നിരോധനാജ്ഞ