യുവതിയുടെ തിരോധാനം തൃശ്ശൂർ സ്വദേശിയെ ചോദ്യം ചെയ്തു

കാഞ്ഞങ്ങാട്: വിവാഹാലോചനയ്ക്കിടെ അപ്രത്യക്ഷയായ യുവതിയെ കുറിച്ച് വിവരം കിട്ടിയില്ല. ഹൊസ്ദുർഗ് കൃഷ്ണമന്ദിർ റോഡിലെ മാലിനിയുടെ മകൾ ദിവ്യയെ 27, കണ്ടെത്തുന്നതിനായി ഹൊസ്ദുർഗ് എസ്ഐ, വി. മാധവന്റെ നേതൃത്വത്തിൽ ഇന്നലെ മുഴുവൻ അന്വേഷണം നടത്തിയെങ്കിലും, സൂചനകളൊന്നും ലഭിച്ചില്ല.

വിവാഹമോചിതയായ യുവതിക്ക് മടിക്കൈ സ്വദേശിയുമായി മറ്റൊരു വിവാഹാലോചന നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ മുതൽ കാണാതായത്. ദിവ്യയുടെ സെൽഫോൺ സ്വിച്ച് ഓഫിലാണ്. യുവതി ജോലി ചെയ്യുന്ന സ്വകാര്യ സ്കൂളിലുൾപ്പെടെ പോലീസ് അന്വേഷണം നടത്തി. ദിവ്യയുമായി പരിചയമുണ്ടെന്ന് കണ്ടെത്തിയ തൃശ്ശൂർ സ്വദേശിയെ പോലീസ് ഫോണിലൂടെ ചോദ്യം ചെയ്തു.  ദിവ്യയുമായി നേരത്തെ പരിചയമുണ്ടായിരുന്നുവെങ്കിലും, ഇപ്പോൾ നല്ല ബന്ധമില്ലെന്നാണ് തൃശ്ശൂർ യുവാവ് അറിയിച്ചത്.

യുവതിയുടെ കോൾ ലിസ്റ്റ് പരിശോധിച്ചശേഷം സൈബർസെൽ സഹായത്തോടെ അന്വേഷണം തുടരും. മറ്റൊരു കേസ്സിൽ മടിക്കൈ ആലയിയിൽ നിന്നും നാല് വയസ്സുള്ള മകൾക്കൊപ്പം കാണാതായ ആലയിയിലെ ജിതിനയെ 25, ലോറി ഡ്രൈവർക്കൊപ്പം പോലീസ് പാലക്കാട്ട് കണ്ടെത്തി.

മൂന്ന് ദിവസം മുമ്പാണ് ജിതിനയെ കാണാതായത്. മകളെ കാൺമാനില്ലെന്ന മാതാവ് വിജയകുമാരിയുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസ് റജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ജിതിനയെ കണ്ടെത്തിയത്. പാലക്കാട്ട് നിന്നും യുവതിയെയും കുഞ്ഞിനെയും പോലീസ് കാഞ്ഞങ്ങാട്ടെത്തിച്ചു. പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവർ സുജിത്തുമായി ക്ഷേത്രത്തിൽ വിവാഹം കഴിഞ്ഞതായി യുവതി പോലീസിനോട് പറഞ്ഞു.

വിവാഹ ബ്യൂറോ വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. വീട്ടുകാരറിയാതെ സ്ഥലം വിട്ട യുവതി പാലക്കാട്ടെത്തി വിവാഹിതയാവുകയായിരുന്നു. കോടതിൽ ഹാജരാക്കിയ ജിതിനയെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സ്വന്തം ഇഷ്ടത്തിന് വിട്ടു.

LatestDaily

Read Previous

ഹോട്ടലിൽ അക്രമം: മാനേജർക്ക് പരിക്ക്

Read Next

പടന്നയിലും കോൺഗ്രസ് – ലീഗ് തർക്കം