ആയിരത്തി ഇരുന്നൂറ് കോഴി കുഞ്ഞുങ്ങളെ മുക്കികൊന്ന് ക്രൂരത

കാഞ്ഞങ്ങാട്: ആയിരത്തി  ഇരുന്നൂറോളം കോഴി കുഞ്ഞുങ്ങളെ പൈപ്പിൽ നിന്നും വെള്ളം തുറന്നു വിട്ട് മുക്കി കൊന്നു. മടിക്കൈ പെരളത്താണ് കോഴി കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്. റിട്ടയേർഡ് പ്രിൻസിപ്പാൾ പിലിക്കോട് കരപ്പാത്തെ രാജശേഖരൻ നടത്തിവരുന്ന കോഴി  ഫാമിലെ കോഴി കുഞ്ഞുങ്ങളെയാണ് കൊന്നൊടുക്കിയത്.

ഇന്നലെ വൈകിട്ടാണ്  പൈപ്പിലെ വെള്ളം തുറന്ന് വിട്ട് കൂട്ടത്തോടെ ദിവസങ്ങൾ മാത്രം പ്രായമുള്ള കോഴി കുഞ്ഞുങ്ങളെ കൊന്നൊടുക്കിയതായി കണ്ടെത്തിയത്. നീലേശ്വരം സ്വദേശി  രഞ്ജിത്തിന്റെ ഉടമസ്ഥയിലുള്ള കോഴി ഫാം, ഒരു വർഷമായി രാജശേഖരന്റെ നേതൃത്വത്തിൽ മേൽ വാടകയ്ക്ക് നടത്തി വരികയാണ്.

പെരളത്തെ കോഴി ഫാം നടത്തിപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ രാജശേഖരനും, രഞ്ജിത്തും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഉടമയും നടത്തിപ്പുകാരും തമ്മിലുള്ളപ്രശ്നത്തെതുടർന്ന് കോഴി കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതായാണ് പരാതി.

15 വർഷത്തിലേറെയായി നീലേശ്വരത്ത് താമസിക്കുന്ന ബീഹാർ സ്വദേശി സച്ചിനാണ് 36, ഫാമിലെ ജീവനക്കാരൻ. സ്ഥലത്തെത്തിയ നീലേശ്വരം പോലീസ് സച്ചിനെ ചോദ്യം ചെയ്തു. മൃഗ സംരക്ഷണ നിയമപ്രകാരം ഫാം നടത്തിപ്പുകാരൻ രാജശേഖരന്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. 

LatestDaily

Read Previous

വാഴനട്ടു പ്രതിഷേധിച്ച പാർട്ടി പ്രവർത്തകർക്ക് എതിരെ വി. വി. രമേശൻ പോലീസിൽ പരാതി നൽകി

Read Next

ജില്ലാ ആശുപത്രി താല്ക്കാലിക നിയമനം സിപിഎം കുത്തകയാക്കി