മധുകേസിൽ മൊഴി മാറ്റിയത് പ്രതികളെ പേടിച്ചിട്ടെന്ന് കൂറുമാറിയ സാക്ഷി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി കക്കി ഇന്ന് വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പൊലീസിന് നൽകിയ മൊഴി ശരിയാണെന്ന് കക്കി കോടതിയിൽ സമ്മതിച്ചു. പ്രതികളെ ഭയന്നാണ് മൊഴി മാറ്റിയതെന്ന് കക്കി കോടതിയെ അറിയിച്ചു. കേസിലെ 19-ാം സാക്ഷിയാണ് കാക്കി. കോടതിയിൽ നുണ പറഞ്ഞതിന് ക്ഷമ ചോദിക്കുന്നുവെന്നും കാക്കി കൂട്ടിച്ചേർത്തു.

കേസിൽ നേരത്തെ കൂറുമാറിയ രണ്ട് സാക്ഷികളെ കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. 18, 19 സാക്ഷികളായ കാളി മൂപ്പൻ, കക്കി എന്നിവരെയാണ് മണ്ണാർക്കാട് എസ് സി എസ്ടി വിചാരണക്കോടതി വിളിപ്പിച്ചത്. അതേസമയം, 11 പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും.

കൂറുമാറ്റത്തെ തുടർന്ന് വനംവകുപ്പിലെ താൽക്കാലിക ജോലി നഷ്ടപ്പെട്ട വ്യക്തിയാണ് 18-ാം സാക്ഷിയായ കാളി മൂപ്പൻ. മധുവിനെ കുറച്ചുപേർ തടഞ്ഞു നിർത്തി, ഓടിപ്പോകാതിരിക്കാൻ കൂട്ടമായി വളഞ്ഞ്, ഉന്തിത്തള്ളി നടത്തിക്കൊണ്ടുവരുന്നത് കണ്ടു എന്നായിരുന്നു ഇയാൾ ആദ്യം പൊലീസിന് നൽകിയ മൊഴി. വിചാരണക്കിടെ ഇത് നിഷേധിച്ച് കൂറുമാറി. മധുവിനെ അജമലയിൽ വച്ച് കണ്ടെന്നും വിവരം രണ്ടാം പ്രതിയോട് പറഞ്ഞെന്നുമാണ് പത്തൊമ്പതാം സാക്ഷി കക്കി പറഞ്ഞത്. പിന്നീട് ഇത് കോടതിയിൽ മാറ്റുകയും ചെയ്തു. എന്നാൽ, പ്രതികളെ ഭയന്നിട്ടാണ് മൊഴി മാറ്റിയത് എന്നാണ് കക്കി ഇപ്പോൾ പറയുന്നത്.

ഇത് രണ്ടാം തവണയാണ് മധു കേസിൽ കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്. നേരത്തെ, സ്വന്തം രംഗം ഉൾപ്പെടുന്ന ഭാഗം പ്രദർശിപ്പിച്ചപ്പോൾ, ഒന്നും കാണുന്നില്ല എന്ന് പറഞ്ഞ സുനിൽ കുമാറിനെ കോടതി കാഴ്ച പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. സാക്ഷിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കൂറുമാറിയവരടക്കം ആറുപേരുടെ വിസ്താരമാണ് നടക്കുന്നത്.

K editor

Read Previous

ഒളിവിൽ പോയത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കി; എല്‍ദോസ് കുന്നപ്പിള്ളിയെ സസ്പെൻഡ് ചെയ്തേക്കും

Read Next

സാമ്പത്തിക മാന്ദ്യം നേരിയതും ഹ്രസ്വവും; ബിസിനസ് വളർച്ച തടസപ്പെടില്ലെന്ന് സർവേ