മദ്യം വാങ്ങാന്‍ ലൈസന്‍സ് ഏര്‍പ്പെടുത്തണം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: മദ്യം വാങ്ങുന്നതിന് ലൈസൻസ് നിർബന്ധമാക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തമിഴ്നാട് സർക്കാരിന് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും പൊലീസ് മേധാവിക്കും നിർദ്ദേശം നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

മദ്യാസക്തി വർദ്ധിക്കുകയും പ്രായപൂർത്തിയാകാത്ത പല വിദ്യാർത്ഥികളും മദ്യത്തിന് അടിമകളാകുകയും ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നത്. 21 വയസ്സ് തികയാത്തവർക്ക് മദ്യം വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ലൈസൻസ് നൽകണം. ലൈസൻസുള്ളവർക്ക് മാത്രമേ മദ്യം വാങ്ങാനും ഉപയോഗിക്കാനും കഴിയൂ എന്നും ഉറപ്പാക്കണം. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ടാസ്മാക് മദ്യവിൽപ്പന ശാലകളുടെ വിൽപ്പന സമയം ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെയാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ബാറുകൾ, പബ്ബുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യവിൽപ്പന ശാലകൾ എന്നിവയുടെ പ്രവർത്തന സമയം കുറയ്ക്കണമെന്നും പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് മഹാദേവൻ, ജസ്റ്റിസ് സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്.

K editor

Read Previous

ഡല്‍ഹിയില്‍ അതിശൈത്യം; ശീതതരംഗവും മൂടല്‍മഞ്ഞും തുടരുന്നു

Read Next

സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച കേസ്: ശങ്കര്‍ മിശ്ര അറസ്റ്റില്‍