ഖുറാൻ വാഹനം പോയത് ഭട്കലിലേക്ക്

കൊച്ചി: നയതന്ത്രത്തിന്റെ സ്വർണ്ണക്കടത്തിന്റെ മറവിൽ യുഎഇയിൽ നിന്ന് ഇറക്കുമതി ചെയ്ത ഖുറാൻ കടത്തിക്കൊണ്ടു പോയത് കർണ്ണാടകയിലെ ഭട്കലിലേക്ക്.

ഇക്കാര്യവും മന്ത്രിയുടെ വിശദീകരണവും വിലയിരുത്തിയ അന്വേഷണ ഏജൻസികൾ, മന്ത്രി കെ.ടി. ജലീൽ വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്സിആർഎ) ലംഘിച്ചതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി.

മന്ത്രിക്കെതിരെ ഏത് ഏജൻസി അന്വേഷിക്കണമെന്ന് ഇനി തീരുമാനിക്കേണ്ടത് ആഭ്യന്തര മന്ത്രാലയവും കേന്ദ്ര മന്ത്രി അമിത് ഷായുമാണ്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ഖുറാൻ ഇറക്കുമതി ഇടപാടുമായി ബന്ധമുണ്ടെന്ന് വന്നിട്ടുള്ളതിനാൽ, എൻഐഏക്ക് ഈ കേസിൽ ഇടപെടാം.

എന്നാൽ, ഇറക്കുമതി ചെയ്ത പായ്ക്കറ്റുകളിൽ മുഴുവൻ ഖുറാൻ ആയിരുന്നോ എന്ന് സംശയമുള്ളതിനാൽ, സിബിഐ അന്വേഷണവും വരാം. കസ്റ്റംസ്, ഇഡി ഏജൻസികളുടെ അന്വേഷണത്തിനപ്പുറമാണ് ഈ ഖുറാൻ ഇടപാട്.

ഇതോടെ ഖുറാൻ കടത്തിൽ സിബിഐ അന്വേഷണത്തിനുള്ള സാധ്യതയും തെളിഞ്ഞു.

മന്ത്രി ജലീൽ ഖുറാൻ എന്ന് മന്ത്രി പറയുന്ന, പാഴ്സൽ തന്റെ മണ്ഡലമായ എടപ്പാളിലാണ് വിതരണം ചെയ്തതെന്ന് പറയുന്നെങ്കിലും പാഴ്സലുമായി വാഹനം കർണ്ണാടകത്തിലെ ഭട്കലിലേക്കാണ് പോയതെന്ന് അന്വേഷണ ഏജൻസി ഉറപ്പാക്കി.

ലോറി ഡ്രൈവറെ ഏജൻസി ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മന്ത്രിയുടെ പ്രസ്താവന, പ്രോട്ടോക്കോൾ ഓഫീസറുടെ രേഖാമൂലമുള്ള വിശദീകരണം, പ്രാഥമിക അന്വേഷണത്തിൽ ലഭ്യമായ വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് അന്വേഷണം.

ഇതിനു പുറമേ, മന്ത്രി ജലീലിന്റെ ഫേസ്‌ബുക് പോസ്റ്റും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ വിശദീകരണവും ഏജൻസി ആഭ്യന്തര വകുപ്പിന്റെ പക്കലെത്തിച്ചിട്ടുണ്ട്.

കർണ്ണാടക  ഭട്കൽ പ്രദേശം ഹാജി മസ്താന്റെ കാലം മുതൽ കള്ളക്കടത്തിന്റെ കേന്ദ്രമാണ്.

ഇന്ത്യൻ മുജാഹിദ്ദീൻ എന്ന ഭീകര സംഘടനയുടെ സ്ഥാപകരായ യാസിൻ ഭട്കൽ, റിയാസ് ഭട്കൽ, ഇക്‌ബാൽ ഭട്കൽ, യാസിൻ ഭട്കലിന്റെ ഭാര്യ ഷാഹിദ ഖാൻ, എന്നിവരുടെ കേന്ദ്രമാണ് ഈ പ്രദേശം.

നിരവധി ബോംബ് സ്‌ഫോടനങ്ങളിൽ പ്രതികളാണ് ഇവരെല്ലാം. അതുകൊണ്ട് തന്നെ ഖുറാൻ കടത്തിനെ ഭീകരവാദവുമായി ബന്ധപ്പെടുത്താനുള്ള തെളിവും അന്വേഷണ ഏജൻസി ശേഖരിക്കുന്നുണ്ട്.

യു.ഏ.ഇ കോൺസുലേറ്റ് വഴി വന്ന പാഴ്‌സലിൽ വിശുദ്ധഗ്രന്ഥങ്ങളാണെന്നും, ഇത് വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തിട്ടുണ്ടെന്നുമായിരിന്നു മന്ത്രി ജലീലിന്റെ വിശദീകരണം.  വഖഫിന്റെ ചുമതലയുള്ള മന്ത്രിയായതുകൊണ്ടാണ് ഖുറാൻ എത്തിക്കാൻ യു.എ.ഇ സമീപിച്ചതെന്നും, മന്ത്രി പറഞ്ഞിരിന്നു. എന്നാൽ കേസിൽ നിന്ന് രക്ഷപ്പെടാൻ വിശുദ്ധഗ്രന്ഥത്തെ ഉപയോഗപ്പെടുത്തുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.

ഇതിനിടെയാണ് സി ആപ്റ്റ് വാഹനത്തിന്റെ ഭട്കൽ യാത്ര കണ്ടെത്തിയത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും, വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച് സഹായം സ്വീകരിച്ച സംഭവത്തിലും സംസ്ഥാന ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ. ഹക്കിന്റെ പങ്ക് പുറത്തുവന്നതിന് മണിക്കൂറുകൾക്ക് ശേഷമാണ് സെക്രട്ടറിയേറ്റിലെ സുപ്രധാന വിഭാഗത്തിൽ തീപിടുത്തമുണ്ടായത്.

സ്വർണ്ണക്കടത്ത് കേസ്സ് പ്രതികളുമായും ശിവശങ്കറുമായും ഷൈൻ ഹക്കിനുള്ള അടുത്ത ബന്ധത്തെക്കുറിച്ച് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു.

2018ൽ ആരോപണത്തെ തുടർന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട ഷൈൻ. എ. ഹക്കിനെ നിയമം മറികടന്ന് ചീഫ് സെക്രട്ടറിക്ക് തൊട്ടുതാഴെ ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസറായി നിയമിച്ചത് സംബന്ധിച്ച് അന്വേഷണം തുടങ്ങാനിരിക്കെയാണ് സുപ്രധാന ഫയലുകൾ കത്തിനശിച്ചിരിക്കുന്നത്.

LatestDaily

Read Previous

യുവമോർച്ച മാർച്ചിൽ സംഘർഷം, കോൺഗ്രസ്സ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

Read Next

റാപിഡ് ടെസ്റ്റ് പരിശോധനയിൽ 2 പേർക്ക് കോവിഡ്