ഖാദർ കരിപ്പോടിയുടെ അശ്ലീല വീഡിയോകൾ പുറത്തുവന്നു

കാഞ്ഞങ്ങാട്: കാസർകോട്ടെ ഓൺലൈൻ വാർത്താചാനലായ പബ്ലിക് കേരളയുടെ ഓഫീസിൽ നടത്തിയ പരിശോധനയിൽ പോലീസ് പിടിച്ചെടുത്ത കമ്പ്യൂട്ടറിൽ നിന്നും മുപ്പതോളം വിദ്വേഷ വീഡിയോകൾ പോലീസ് കണ്ടെടുത്തു. വാർത്തയെന്ന പേരിൽ നടത്തിയ വിദ്വേഷ പ്രചാരണങ്ങളാണ് ഇവയിൽ ഏറെയും. ദേളി സ്വദേശി കാസർകോട്ട് കുഴഞ്ഞുവീണ് മരിച്ച സംഭവം സംഘപരിവാറിന്റെ മേൽ കെട്ടിവെച്ച് പബ്ലിക് കേരള ചാനലിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ സംഭവത്തിൽ ചാനൽ ഉടമയായ ഖാദർ കരിപ്പോടിക്കെതിരെ മധൂർ ഉളിയത്തടുക്ക സ്വദേശി നൽകിയ പരാതിയിൽ കാസർകോട് പോലീസ് കേസ്സെടുത്തിരുന്നു.

അതോടെ പബ്ലിക് കേരള ഓൺലൈൻ ചാനൽ ഉടമ ഖാദർ ഒളിവിലാണ്. ഖാദറിന്റെ സ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വിശദമായി പരിശോധിച്ചു വരികയാണെന്ന് കാസർകോട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായർ പറഞ്ഞു. പബ്ലിക് കേരള ചാനൽ വഴി പ്രധാനമന്ത്രിക്കെതിരെ നിരന്തരം വാർത്തകൾ പുറത്തു വന്നതിന്റെ പശ്ചാത്തലത്തിൽ ഈ ചാനൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ നിരീക്ഷണത്തിലായിരുന്നു.

പ്രധാനമന്ത്രിയെ നിരന്തരം അപഹസിച്ചും അപകീർത്തിപ്പെടുത്തിയും ഖാദർ നിരന്തരം വാർത്തകൾ പുറത്തു വിട്ടിരുന്നു. വാർത്തയെന്ന പേരിൽ പുറത്തുവിടുന്ന ഇത്തരം വീഡിയോകൾക്കെതിരെ സംഘപരിവാർ പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധമുയർന്നിരുന്നു. ഖാദറിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ചാരിറ്റിയുടെ മറവിൽ ഇദ്ദേഹം ധനസമ്പാദനം നടത്തിയതായി ആരോപണമുണ്ട്. ചാരിറ്റി പ്രവർത്തനത്തിൽ നിന്നും ലഭിച്ച പണമുപയോഗിച്ച് ഖാദർ ജേർണ്ണലിസ്റ്റ് കോളനിയിൽ 7 സെന്റ് സ്ഥലം വാങ്ങിച്ചതായും, പുതിയ വാഹനം ബുക്ക് ചെയ്തതായും ആരോപണമുയർന്നിട്ടുണ്ട്.

കോഴിക്കോട് സ്വദേശിനിയുമായി വാട്സ്ആപ്പ് കോൾ വഴി ഖാദർ സെക്സ് ചാറ്റ് നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഖാദർ വിവാദപുരുഷനായിത്തീർന്നിരുന്നു. കോഴിക്കോട് യുവതിയുമായി നടത്തിയ സെക്സ് ചാറ്റിന്റെ കൂടുതൽ ദൃശ്യങ്ങൾ വീണ്ടും പുറത്തായിട്ടുണ്ട്.  അതിനിടെ ഖാദർ കരിപ്പോടിയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് എൻഫോഴ്സ്മെന്റ് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

LatestDaily

Read Previous

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 21കാരനെതിരെ കേസ്

Read Next

മടിക്കൈ ബ്ലേഡ്: ആധാരമുടമകളെ പോലീസ് വിളിപ്പിച്ചു