ഇൻറലിജൻസ് റിപ്പോർട്ട് കാഞ്ഞങ്ങാട് മണ്ഡലത്തിൽ യുഡിഎഫിന് മുൻതൂക്കം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി നേരിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ട്. മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഈ മണ്ഡലത്തിൽ മൂന്നാം തവണയും ഇടതുമുന്നണി സ്ഥാനാർത്ഥി. കോൺഗ്രസ്സ് നേതാവും കാസർകോട് ഡിസിസി ജനറൽ സിക്രട്ടറിയുമായ പി. വി. സുരേഷാണ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി.

2016-ലെ തിരഞ്ഞെടുപ്പിൽ 20,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഐ നേതാവായ ഇ. ചന്ദ്രശേഖരൻ കഴിഞ്ഞ തവണ മണ്ഡലത്തിൽ വിജയിച്ചത്. 5 വർഷക്കാലം എംഎൽഏയും, 5 വർഷക്കാലം മന്ത്രിയുമായിരുന്നിട്ടും, മണ്ഡലത്തിൽ ചന്ദ്രശേഖരന് ചൂണ്ടിക്കാണിക്കാനുള്ള വികസനം ഒന്നും തന്നെയില്ലെന്ന പരാതി ഇടതു കേന്ദ്രങ്ങളിലും ശക്തമാണ്.

കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഉൾപ്പെടുന്ന വേലാശ്വരം സ്വദേശിയായ പി. വി. സുരേഷ് സുള്ള്യ ലോ- കോളേജിൽ അവസാന വർഷ നിയമ വിദ്യാർത്ഥിയാണ്.  കെഎസ്്യു യൂത്ത് കോൺഗ്രസ്സ് പ്രസ്ഥാനങ്ങളിലൂടെയാണ് സുരേഷ് രാഷ്ട്രീയത്തിലെത്തിയത്.  കോൺഗ്രസ്സിലെ എൻ. മനോഹരൻ മാസ്റ്റർ സിപിഐയിലെ പള്ളിപ്രം ബാലനെ 1986-ൽ പരാജയപ്പെടുത്തിയ മണ്ഡലമാണ് അന്നത്തെ ഹൊസ്ദുർഗ്ഗ്. അന്ന് സംവരണ മണ്ഡലമായിരുന്നു.  2011 മുതൽ സംവരണം എടുത്തു കളയുകയും മണ്ഡലത്തിന്റെ പേര് കാഞ്ഞങ്ങാട് എന്നാക്കി മാറ്റുകയും ചെയ്തു.

LatestDaily

Read Previous

ഇരട്ട വോട്ടുകൾ ജനാധിപത്യത്തിന് കളങ്കം

Read Next

മഞ്ചേശ്വരത്ത് ബിജെപിക്ക് വോട്ടു നൽകി ഉദുമ സീറ്റ് പിടിക്കാൻ കോൺഗ്രസ്സ് നീക്കം ലീഗിൽ അതൃപ്തി പുകയുന്നു