ഡോക്ടർ പ്രതിയായ ലൈംഗിക പീഡനക്കേസ്സിൽ രഹസ്യമൊഴിയിലും പെൺകുട്ടി ഉറച്ചുനിൽക്കുന്നു

ബേക്കൽ: കാഞ്ഞങ്ങാട്ടെ ഡോക്ടർ പി. കൃഷ്ണൻ 64, പ്രതിയായ ലൈംഗിക പീഡനക്കേസ്സിൽ ഇരയായ പതിനേഴുകാരി ഉറച്ചുനിൽക്കുന്നു.

ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് മുമ്പാകെ  പെൺകുട്ടി നൽകിയ രഹസ്യമൊഴി ഇന്നലെ കേസ്സന്വേഷണ സംഘത്തിന് ലഭിച്ചു.

രഹസ്യമൊഴിയിലും പെൺകുട്ടി, ഡോക്ടർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്. തന്റെ രഹസ്യ ഭാഗത്ത് ഏറെ നേരം തടവിയ ഡോക്ടർ ഇരുമാറിടങ്ങളിലും, ലൈംഗികാസക്തിയോടെ കൈവെക്കുകയും,  മാറിടത്തിൽ ചുംബിക്കുകയും ചെയ്തതായി രഹസ്യമൊഴിയിൽ പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. രഹസ്യ മൊഴി പുറത്തുവന്നതോടെ, ഡോക്ടർക്കെതിരെയുള്ള ലൈംഗിക പീഡനം നിയമത്തിന്റെ മുന്നിൽ ഒന്നുകൂടി നൂറുശതമാനം ഉറപ്പായി.

ശിശുരോഗ വിദഗ്ദനായ ഡോക്ടർ പി. കൃഷ്ണൻ പഴയങ്ങാടി സ്വദേശിയാണ്. 35 വർഷമായി കാഞ്ഞങ്ങാട്ട് താമസിക്കുന്നു. ജില്ലാ ആശുപത്രിയിൽ നിന്ന് റിട്ടയർ ചെയ്ത ഡോക്ടർ പി. കൃഷ്ണൻ പിന്നീട് പെരിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കരാർ വ്യവസ്ഥയിൽ സേവനം ചെയ്തിരുന്നു.

പിന്നീട് പെരിയ ടൗണിൽ ഇദ്ദേഹം ക്ലിനിക്ക് ആരംഭിക്കുകയും, രോഗികളെ പരിശോധിച്ചുവരികയുമായിരുന്നു. ഡോക്ടറുടെ ഭാര്യ ഗർഭാശയരോഗ വിദഗ്ധ ഡോ. അംബുജാക്ഷി ജില്ലാ ആശുപത്രിയിൽ നിന്ന് പിരിഞ്ഞശേഷം അരിമല ആശുപത്രിയിൽ സേവനം ചെയ്തുവരികയാണ്. പെൺകുട്ടിയെ താൻ പീഡിപ്പിച്ചിട്ടില്ലെന്നും, മാനസിക വിഭ്രാന്തിയുള്ള പെൺകുട്ടി തനിക്കെതിരെ കളവായ രീതിയിൽ ആരോപണ മുന്നയിച്ചതാണെന്നും, ഡോക്ടർമാരുടെ സംഘടനയായ ഐഎംഏയിൽ ഡോക്ടർ കൃഷ്ണൻ നേരത്തെ വിശദീകരിച്ചിരുന്നുവെങ്കിലും, സംഘടനയ്ക്ക് മുന്നിലുള്ള ഡോക്ടറുടെ വിശദീകരണം കളവാണെന്ന് പെൺകുട്ടിയുടെ രഹസ്യമൊഴി പുറത്തുവന്നതോടെ ബോധ്യപ്പെട്ടു.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിയെടുത്ത 20 ലക്ഷം കാടങ്കോട് ജമാഅത്തിൽ പൊട്ടൽ

Read Next

ഓഫീസ് സിക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി എം. ശിവശങ്കർ ദീർഘാവധിയിൽ