37 വർഷം മുമ്പ് കാഞ്ഞങ്ങാട്ട് കുടിയേറിയ ബോസ്്ലെ അന്തരിച്ചു

കാഞ്ഞങ്ങാട്: 37 വർഷം മുമ്പ് മഹാരാഷ്ട്ര സാംഗ്്ളിയിൽ നിന്നും കാഞ്ഞങ്ങാട്ട്  കുടിയേറി പാർത്ത കാഞ്ഞങ്ങാട് പഴയ കൈലാസ് തിയേറ്ററിനടുത്ത് സ്ഥിരതാമസമാക്കിയ ഏ.കെ. ബോസ്്ലെ 64, അന്തരിച്ചു. 1983-ൽ ലോറികയറി മഹാരാഷ്ട്രയിൽ നിന്നും കാഞ്ഞങ്ങാട്ടെത്തിച്ചേർന്ന അദ്ദേഹം പിന്നീട് കാഞ്ഞങ്ങാട്ടുകാരനായി.

ജ്വല്ലറികളിലേക്കും, സ്വർണ്ണ തൊഴിലാളികൾക്കും സ്വർണ്ണമുരുക്കുന്ന  ജോലി ചെയ്താണ് ഉപജീവനമാർഗം. കാഞ്ഞങ്ങാട്ടുകാർക്ക് സുപരിചിതനാണ്. ഭാര്യ ശാന്തിക്കും മകൾ അക്കാൻഷയ്ക്കുമൊപ്പമായിരുന്നു താമസം.

രണ്ട് മാസം മുമ്പ് രോഗബാധിതനായതിനെ തുടർന്ന്  മഹാരാഷ്ട്രയിലേക്ക് പോയതായിരുന്നു. ഇന്നലെ രാത്രി സാംഗ്ളിയിലാണ് മരണം. മരണ വിവരം കാഞ്ഞങ്ങാട്ടെ സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. ബസ്്സ്റ്റാന്റ് പരിസരത്ത് സ്വർണ്ണമുരുക്കുന്ന സ്ഥാപനമുണ്ട്.

LatestDaily

Read Previous

മഞ്ചേശ്വരം പീഡനക്കേസിൽ 8 പ്രതികൾ കൂടി

Read Next

ഇരുവൃക്കകളും തകരാറിലായ യുവാവ് കാരുണ്യം തേടുന്നു