ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അജാനൂർ: മലപ്പുറം തവനൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. കെ.ടി. ജലീലിന്റെ പരാജയം ആഘോഷിക്കാൻ തവനൂരിലെത്തിയ അതിഞ്ഞാലിലെ ലീഗ് പ്രവർത്തകരുടെ സംഘം നിരാശരായി തിരിച്ചെത്തി. സംഭവത്തിൽ നവ മാധ്യമ ഗ്രൂപ്പുകളിൽ പരിഹാസപ്പെരുമഴ. അജാനൂർ പഞ്ചായത്തിലെ 5, 14 വാർഡുകളിൽ ഉൾപ്പെടുന്ന അതിഞ്ഞാലിൽ നിന്നുമാണ് മെയ് 2-ന് അഞ്ചംഗ സംഘം തവനൂരേക്ക് ജലീലിന്റെ പരാജയം ആഘോഷിക്കാൻ പുറപ്പെട്ടത്.
മുൻ കെഎംസിസി നേതാവും, യൂത്ത് ലീഗ് നേതാവും നേതൃത്വം നൽകുന്ന സംഘം മെയ് 2-ന് രാവിലെ കാറിലാണ് തവനൂരിലേക്ക് പുറപ്പെട്ടത്. വിജയാഘോഷത്തിന് വിതരണം ചെയ്യാനുള്ള ലഡു, പൊട്ടിക്കാനുള്ള പടക്കം എന്നിവയും സംഘം കൈയ്യിൽ കരുതിയിരുന്നു. ആദ്യ ഫല സൂചനകൾ യുഡിഎഫ് സ്ഥാനാർത്ഥിക്കനുകൂലമായതോടെ തവനൂരിനെ ഇളക്കിമറിച്ച അതിഞ്ഞാൽ സംഘം കെ.ടി ജലീൽ ജയിച്ചതോടെ സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു.
തവനൂരിൽ നിന്ന് മുങ്ങിയ സംഘം പൊങ്ങിയത് പാണക്കാട് കൊടപ്പനക്കൽ തറവാട്ട് മുറ്റത്തായിരുന്നു. പാണക്കാട് തറവാടിന്റെ ഗെയിറ്റ് അടച്ചിട്ടിരുന്നതിൽ അഞ്ചംഗ സംഘത്തിന് അകത്ത് പ്രവേശനവും ലഭിച്ചില്ല. സംഭവം പുറത്തറിഞ്ഞ് നാണക്കേടായതോടെ പാണക്കാട്ടേയ്ക്ക് പോയതാണെന്നാണ് സംഘാംഗങ്ങളുടെ വിശദീകരണം.