ഖമറുദ്ദീനെ അനുകൂലിച്ചും പ്രതികൂലിച്ചും സമ്മർദ്ദം

യോഗം ഉച്ചയ്ക്ക് ശേഷം

മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ  മഞ്ചേശ്വരം എംഎൽഏ, എം.സി. ഖമറുദ്ദീനുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ സമ്മർദ്ദം ഇരുവിഭാഗങ്ങൾ തമ്മിൽ പോരും സമ്മർദ്ദവും ശക്തം.

ഖമറുദ്ദീനെതിരായും അനുകൂലമായും  നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയതോടെ ഇന്ന് രാവിലെ പാണക്കാട് ചേരാനിരുന്ന യോഗം മാറ്റി.

ഇക്കാര്യത്തിൽ ഉച്ചയ്ക്ക് ശേഷം ആലോചിച്ച് തീരുമാനമെടുക്കും. രാവിലെ നേതാക്കൾക്ക് അസൗകര്യം ഉള്ളതിനാലാണ് യോഗം മാറ്റിയതെന്നാണ് വിശദീകരണം.

എംസി ഖമറുദ്ദീന് എതിരെ സമ്മർദ്ദ ഗ്രൂപ്പ് ശക്തമായി പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കാസർകോട്ട് നിന്ന് മലപ്പുറത്തെത്തിയിട്ടുണ്ട്. ഇവർ നിലപാട്  കടുപ്പിച്ചതോടെ പാണക്കാട് ചേരാനിരുന്ന യോഗം മാറ്റി. കമറുദ്ദീന് നിയമസഭാ തെരെഞ്ഞെടുപ്പിൽ സീറ്റു നൽകിയപ്പോഴും,  ഇരു വിഭാഗങ്ങളും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.

LatestDaily

Read Previous

ഉദുമ ഭർതൃമതിയെ പീഡിപ്പിച്ച 4 പ്രതികൾ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യം തേടി

Read Next

ഖ​മ​റു​ദ്ദീ​നെച്ചൊല്ലി പാണക്കാട്ട് പോര്