ജോണി ഡെപ്പ് കാരണം നഷ്ടമായത് 395 കോടിയെന്ന് ആംബര്‍ ഹേര്‍ഡ്

ജോണി ഡെപ്പ് നൽകിയ മാനനഷ്ടക്കേസിൽ തനിക്ക് 395 കോടി രൂപ നഷ്ടമായെന്ന് ആംബർ ഹേര്‍ഡ്. വിചാരണയ്ക്ക് മുമ്പ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഹേർഡ് ഇക്കാര്യം പരാമർശിച്ചതായി റിപ്പോർട്ട് ഉണ്ട്. അഞ്ച് വർഷം നീണ്ടുപോയ നിയമപോരാട്ടമാണ് ഹേർഡിനെ പ്രതിസന്ധിയിലാക്കിയത്.

വിവാഹമോചന സമയത്ത്, ‘പൈറേറ്റ്സ് ഓഫ് കരീബിയൻ’ അഞ്ചാം ഭാഗത്തിൽ നിന്ന് ലഭിച്ച വരുമാനം ഹെർഡിന് നൽകാൻ തീരുമാനിച്ചു. എന്നാൽ, ഹേർഡ് ഇത് നിരസിച്ചതായി നടിയുടെ അഭിഭാഷകർ പറഞ്ഞു. ഡെപ്പിന്‍റെയും ഹേർഡിന്‍റെയും വിവാഹ വേളയിലാണ് ചിത്രം ചിത്രീകരിച്ചത്. ഇത് പിന്നീട് ഒരു ‘കമ്മ്യൂണിറ്റി പ്രോപ്പർട്ടി അസറ്റ്’ ആക്കി മാറ്റുകയും വരുമാനത്തിന്‍റെ പകുതി അവകാശമായി ഹെർഡിന് നൽകുകയും ചെയ്തു.

ഡെപ്പിന്‍റെ നിയമ സംഘം കോടതിയിൽ സമർപ്പിക്കാൻ സാധ്യതയുള്ള ഹെർഡിന്‍റെ നഗ്നചിത്രങ്ങളും പ്രണയബന്ധങ്ങളും പോലുള്ള “അപ്രസക്തമായ വ്യക്തിപരമായ കാര്യങ്ങളിൽ” നിന്നുള്ള തെളിവുകൾ ഉൾപ്പെടുത്തരുതെന്ന് ഹേര്‍ഡിന്റെ ടീം ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

Read Previous

നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് ഇ.ഡി അടച്ചുപൂട്ടി

Read Next

ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എ കുല്‍ദീപ് ബിഷ്‌ണോയി ബി.ജെ.പിയിലേക്ക്