‘ദി ടെർമിനലി’നു പ്രചോദനം; 18 വർഷം വിമാനത്താവളത്തിൽ കഴിഞ്ഞ മെഹ്റാൻ കരീമി വിട വാങ്ങി

പാരീസ്: വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന് ‘ദി ടെർമിനൽ’ എന്ന സിനിമയൊരുക്കാൻ പ്രചോദനമായ ഇറാൻ സ്വദേശി മെഹ്റാൻ കരീമി നസേരി മരണപ്പെട്ടു. 18 വർഷം പാരിസിലെ ചാൾസ് ഡി ഗലേ വിമാനത്താവളത്തിൽ കഴിഞ്ഞ ഇദ്ദേഹം ടെർമിനൽ 2 എഫിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണത്തിനു കീഴടങ്ങിയത്. 76 വയസായിരുന്നു. വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.

പാരീസ് വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ പൊലീസും ആരോ​ഗ്യസംഘവും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പാരീസ് വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിൽ 1988 മുതൽ 2006 വരെയാണ് മെഹ്റാൻ കരീമി ജീവിച്ചത്. റെസിഡൻസി പേപ്പറുകൾ ലഭിക്കാത്തതിനേത്തുടർന്നായിരുന്നു ഇത്.

ടെർമിനലിലെ പ്ലാസ്റ്റിക് ബെഞ്ചിൽ അന്തിയുറങ്ങിയിരുന്ന അദ്ദേഹം വിമാനത്താവളത്തിലെ ജീവനക്കാരുമായി സൗഹൃദം സ്ഥാപിച്ചു. ഡയറിയെഴുത്തും വായനയുമെല്ലാമായി ജീവിതം നീക്കി. ലോർഡ് ആൽഫ്രെഡ് എന്നൊരു പേരും ഇതിനിടെ അദേഹത്തിന് ലഭിച്ചു.

K editor

Read Previous

ഔഷധ ദുരുപയോഗ നിയന്ത്രണം; ഫാർമസിസ്റ്റ് കൗൺസിലിംഗ് കേന്ദ്രങ്ങൾ തുടങ്ങാൻ നിർദേശം

Read Next

ഇന്ത്യയിൽ 734 പുതിയ കൊവിഡ് കേസുകൾ