കാഞ്ഞങ്ങാട്: പൂഴിക്കള്ളക്കടത്തുകാരിൽ നിന്നും, വാഹന ഉടമകളിൽ നിന്നും വ്യാപകമായി പണം പിരിച്ച കാഞ്ഞങ്ങാട് പോലീസ് കൺട്രോൾ റൂമിലെ (ബീറ്റ) മൂന്ന് പോലീസ് ഡ്രൈവർമാരെ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റി.
ദീപേഷ് 2621, ശ്രീജിത് 2622,വിപിൻ 3042 എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റിയത്. ഇവരിൽ ശ്രീജിത്തിനെ ചന്തേര പോലീസിലേക്കാണ് മാറ്റിയത്. വിപിനേയും, ദീപേഷിനെയും പെരിയ കല്ല്യോട്ട് കൺട്രോൾ റൂമിലേക്കും മാറ്റി. ശ്രീജിത്തിന്റെ ജന്മസ്ഥലം ചന്തേരയാണ്.
പൂഴി കള്ളക്കടത്തുകാരിൽ നിന്ന് മൂന്നുപേരും മത്സരിച്ചു പണം കൈപ്പറ്റിയെന്നാണ് ഇവർക്കെതിരായ ആരോപണം. ശ്രീജിത്തിന് ഡിപ്പാർമെന്റ് നടപടി സ്വന്തം നാട്ടിലേക്കെത്താൻ സഹായമായി. ഒന്നരമാസം നീണ്ടുനിന്ന അടച്ചിടൽ കാലത്താണ് മൂന്നു പേരും കഴിവിന്റെ പരമാവധി പണം പിരിച്ചത്.