ഹിജാബ് വിവാദം: മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്നും ടി.സി വാങ്ങിയത് 16% വിദ്യാര്‍ത്ഥിനികള്‍

മംഗളൂരു: ഹിജാബ് നിരോധനത്തെ തുടർന്ന് മംഗളൂരു സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ നിന്ന് 16 ശതമാനത്തോളം മുസ്ലീം വിദ്യാർത്ഥിനികൾ ടിസി വാങ്ങിയതായി റിപ്പോർട്ട്. മംഗളൂരു സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ പഠിക്കുന്ന രണ്ടും മൂന്നും നാലും സെമസ്റ്റർ വിദ്യാര്‍ത്ഥിനികളാണ് ടിസി വാങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സർവകലാശാലയ്ക്ക് കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിൽ 2020-21, 2021-22 വർഷങ്ങളിൽ വിവിധ കോഴ്സുകൾക്ക് ചേർന്ന 900 മുസ്ലീം പെൺകുട്ടികളിൽ 145 പേർ ഹിജാബ് നിരോധനത്തെ തുടർന്ന് പഠനം നിർത്തി.

Read Previous

ഡോക്ടര്‍മാര്‍ക്ക് 1000 കോടി കൈക്കൂലി നല്‍കിയെന്ന ആരോപണം തള്ളി ഡോളോ നിര്‍മാതാക്കള്‍

Read Next

സംസ്ഥാനത്ത് കൊതുക് മൂലമുള്ള രോഗങ്ങൾ പെരുകുന്നു; ഈ വർഷം മരണ മടഞ്ഞത് 18 പേർ