ഫാഷൻ ഗോൾഡ് തെളിവെടുപ്പ് അനിശ്ചിതത്വത്തിൽ

കല്ലട്ര മാഹിൻ ഹാജിക്ക് കോവിഡ് ഭേദമായി

ഉദുമ: ഫാഷൻ ഗോൾഡ് തട്ടിപ്പുകളിൽ പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ കണക്കുകൾ ശേഖരിച്ചു വരുന്ന മുസ്ലീംലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിക്ക് കോവിഡ്.

ഹാജിയെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ, ഫാഷൻ ഗോൾഡ് നിക്ഷേപങ്ങളുടെ കണക്കെടുപ്പ് തീർത്തും അനിശ്ചിതത്വത്തിലായി.

സപ്തംബർ 30-ന് മുമ്പ് ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ചവരുടെ യഥാർത്ഥ കണക്കുകളും, കൈപ്പറ്റിയ പണം ജ്വല്ലറി ചെയർമാൻ എം. സി. ഖമറുദ്ദീന് തിരിച്ചുകൊടുക്കാൻ ഉതകുന്ന ആസ്തികളും പരിശോധിച്ച് നൽകാനാണ് മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം കല്ലട്ര മാഹിൻ ഹാജിയെ ചുമതലപ്പെടുത്തിയത്.

കണ്ണൂർ- കാസർകോട് ജില്ലകളിലുള്ള ജ്വല്ലറി നിക്ഷേപകർ മുഴുവൻ മാഹിൻ ഹാജിയുടെ മേൽപ്പറമ്പിലുള്ള വീട്ടിലെത്തി പണത്തിന്റെ കണക്കുകൾ നൽകി വരുന്നതിനിടയിലാണ്, കോവിഡ് ബാധ മൂലം മാഹിൻ ഹാജി ചികിൽയിലായത്.

ഈ സാഹചര്യത്തിൽ സപ്തംബർ 30-ന് മുമ്പ് ഫാഷൻ ഗോൾഡ് കണക്കുകൾ ലീഗ് നേതൃത്വത്തിന് സമർപ്പിക്കാൻ മാഹിൻ ഹാജിക്ക് കഴിയില്ല.

മാഹിൻഹാജിയുടെ ഇളയ സഹോദരൻ അഷ്റഫിനും കോവിഡ് സ്ഥിരീകരിച്ചു. കണക്കുകൾ പരിശോധിക്കാൻ മാഹിൻഹാജിയെ അഷ്റഫും സഹായിച്ചിരുന്നു.

തട്ടിപ്പിനിരയായ നിക്ഷേപകർ കൂട്ടത്തോടെയാണ് നിത്യവും മേൽപ്പറമ്പിലുള്ള മാഹിൻഹാജിയുടെ വീട്ടിലെത്തിയിരുന്നത്.

LatestDaily

Read Previous

ജനപ്രതിനിധികൾ ജനങ്ങൾക്ക് മുകളിലല്ല

Read Next

മോഷ്ടിച്ച സ്ക്കൂട്ടറിലെത്തിയ നവാസ് അതിഞ്ഞാൽ വീട്ടിൽ കവർച്ചയ്ക്ക് ശ്രമിച്ചു കുടുക്കിയത് സി. സി. ടി. വി ദൃശ്യം