നിയന്ത്രണങ്ങള്‍ നീക്കി, ബുധനാഴ്ച മുതല്‍ ദുബായ് സാധാരണ നിലയിലേക്ക്

DUBAI

ദുബായ്: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ബുധനാഴ്ച മുതൽ ഷോപ്പിംഗ് മാളുകളും ദുബായിലെ സ്വകാര്യമേഖല ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മെയ് 27 ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും.

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് അന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. ദുബൈയിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറാണ് ഇക്കാര്യം അറിയിച്ചത്.

സ്പോര്‍ട്സ് അക്കാദമിക്സ്, ജിമ്മുകള്‍, ഫിറ്റ്നസ്, ഹെല്‍ത്ത് ക്ലബ്ബുകള്‍ എന്നിവ തുറക്കും. ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങള്‍, വിമാനത്താവളം, ക്ലിനിക്കുകള്‍, അക്കാദമിക് കോച്ചിങ് സെന്ററുകള്‍, ആമര്‍ സെന്ററുകള്‍ ഉള്‍പ്പെട എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയും ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ഷോപ്പിങ് സെന്ററുകള്‍, സിനിമാ തിയേറ്ററുകള്‍, ജിമ്മുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനാനുമതി ഇല്ല.

ഫെയ്‌സ് മാസ്കുകൾ ധരിക്കുന്നതും മതിയായ ശാരീരിക അകലം പാലിക്കുന്നതും നിർബന്ധിത ആവശ്യങ്ങളായി തുടരും.

രാത്രി 11 മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് അണുനശീകരണ യജ്ഞത്തിനുള്ള പുതുക്കിയ സമയം. രണ്ട് മീറ്റര്‍ ശാരീരിക അകലം, മാസ്‌ക് എന്നിവ നിര്‍ബന്ധമാക്കി. രാജ്യത്തേക്ക് എത്തുന്ന എല്ലാവരും നിര്‍ബന്ധമായും 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.

വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ള ജീവനക്കാരും പ്രതിരോധശേഷി കുറവുള്ളവരും വിദൂരമായി ജോലി ചെയ്യുന്നത് തുടരണമെന്ന് സമിതി ശുപാർശ ചെയ്തു.ജോലിസ്ഥലം ശുചിത്വവൽക്കരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മറ്റ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് പതിവായി പരിശോധന നടത്തും.

LatestDaily

Read Previous

പെണ്ണിന്റെ ജീവന് സ്ത്രീധനത്തേക്കാൾ അർത്ഥവും മൂല്യവും ഉണ്ട്

Read Next

റഫിയാത്ത് ജീവനൊടുക്കിയത് മർദ്ദനം സഹിക്കവയ്യാതെ