കെഎസ്ആർടിസിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സഹായമുണ്ടായിട്ടും ശമ്പളം പോലും നൽകാൻ കഴിയാത്തത് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെ.എസ്.ആർ.ടി.സിയെ മൂന്ന് സ്വയംഭരണ ലാഭ കേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില സംഘടനകളുടെ പ്രചാരണം സത്യങ്ങൾ മറച്ചുവച്ചാണ്. 2011-2022 കാലയളവിൽ മാത്രം 2,076 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ ധനസഹായം നൽകിയത്. കെ.എസ്.ആർ.ടി.സിയെ പൊതുമേഖലയിൽ നിലനിർത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോർപ്പറേഷനെ മൂന്ന് സ്വയംഭരണ ലാഭകേന്ദ്രങ്ങളായി വിഭജിക്കും. മാനേജ്മെന്‍റ് തലത്തിൽ ഉദ്യോഗസ്ഥർ കർശന നിലപാട് സ്വീകരിക്കണം. കെ.എസ്.ആർ.ടി.സിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ ബോർഡ് രൂപീകരിക്കും. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളിൽ ജീവനക്കാർ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

K editor

Read Previous

ന്യൂയോർക്ക് ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ ബിജെപി നേതാവ് പങ്കെടുക്കുമെന്ന റിപ്പോർട്ടിനെതിരെ പ്രതിഷേധം

Read Next

ആമ്പർ ഗ്രീസിൽ ഒരു പ്രതി കൂടി