പിറന്നാൾ മധുരം മായും മുമ്പേ മരണമെത്തി

ചെറുവത്തൂർ: പിറന്നാൾ ദിനത്തിൽ പിതാവ് ജീവനെടുത്ത പെൺകുട്ടിയുടെയും, സഹോദരന്റെയും മരണത്തിൽ നടുങ്ങി നിൽക്കുകയാണ് ചെറുവത്തൂർ റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ മടിക്കുന്ന് ഗ്രാമം. ലാളിച്ചു വളർത്തിയ മക്കളെ കൊലയ്ക്ക് കൊടുത്ത് തൂങ്ങി മരിച്ച നാൽപ്പതുകാരൻ ധൂപേഷ് രണ്ട് കുരുന്ന് ജീവനുകളുടെ വെളിച്ചമാണ് ഒരേ സമയം തല്ലിക്കെടുത്തിയത്.

മടിക്കുന്നിലെ വീട്ടിൽ പിതാവിനൊപ്പം പിറന്നാൾ മധുരം നുണഞ്ഞ ശേഷം വീട്ടിൽ നിന്നും പുറപ്പെട്ട കുരുന്നുകൾ ഇത് തങ്ങളുടെ  അന്ത്യയാത്രയാകുമെന്ന് അറിഞ്ഞിട്ടുണ്ടാവില്ല. മക്കളേയും കൊണ്ട് ധൂപേഷ് പുറത്തിറങ്ങുമ്പോൾ  ബന്ധുക്കളും സംശയിച്ചിരുന്നില്ല. പിറന്നാളായതിനാൽ  മക്കളേയും  കൊണ്ട് പുറത്തു പോകുന്നുവെന്നാണ് ധൂപേഷ് സ്വന്തം വീട്ടിൽ പറഞ്ഞത്.

നിർമ്മാണത്തിലിരുന്ന വീട്ടിലെ ഹാളിനകത്ത്  കുഞ്ഞു  സഹോദരങ്ങളുടെ  ജഢങ്ങൾ നിർജ്ജീവാവസ്ഥയിൽ  കിടക്കുന്ന കാഴ്ച ആരുടെയും നെഞ്ച് പിളർക്കുന്നതാണ്. സംഭവ സ്ഥലം സന്ദർശിക്കാനെത്തിയ അമ്മമാരായ സ്ത്രീകൾ നെഞ്ച് വിങ്ങുന്ന വേദനയോടെയാണ് കുരുന്ന് ജഢങ്ങൾ അവസാനമായി ഒരു നോക്കു കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് ഏറെ ആഹ്ലാദത്തോടെയാണ് മകൾ വൈദേഹിയുടെ പിറന്നാൾ ധൂപേഷ് സ്വന്തം  വീട്ടിൽ ആഘോഷിച്ചത്.പിറന്നാൾ മധുരം ചുണ്ടിൽ നിന്നും മായും മുമ്പേ വൈദേഹിയും സഹോദരനും ആഘോഷങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി.

LatestDaily

Read Previous

ചെറുവത്തൂരിൽ മക്കളെ കൊന്ന പിതാവ് തൂങ്ങി മരിച്ചു

Read Next

താൻ വരച്ച ചിത്രം മുഖ്യമന്ത്രിക്ക് സമ്മാനിച്ച് കാഞ്ഞങ്ങാട്ടെ സ്വർണ്ണവ്യാപാരി