ലിംഗസമത്വ പരിഷ്‌കാരങ്ങള്‍ക്കെതിരെ സമസ്ത പള്ളികളില്‍ പ്രചാരണം നടത്തും

തിരുവനന്തപുരം: സ്കൂളുകളിലെ സർക്കാരിന്റെ ലിംഗ നിഷ്പക്ഷ പരിഷ്കാരങ്ങൾക്കെതിരെ കടുത്ത നിലപാടുമായി സമസ്ത. സർക്കാർ പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ലിംഗ നിഷ്പക്ഷ പരിഷ്കാരങ്ങൾക്ക് ഊന്നൽ നൽകുന്നതിനെതിരെ സമസ്ത ഈ മാസം 24ന് കോഴിക്കോട് സെമിനാർ സംഘടിപ്പിക്കും. മതനിരാസം പ്രചരിപ്പിക്കുന്നതിന് എതിരെ വെള്ളിയാഴ്ച പ്രാർത്ഥന വേളയിൽ വിശ്വാസികളെ ബോധവത്കരിക്കാനും സമസ്ത തീരുമാനിച്ചിട്ടുണ്ട്. സെമിനാർ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പള്ളി ഖത്തീബുമാര്‍ സെമിനാറിൽ പങ്കെടുക്കും. പള്ളികളിലെ വിശ്വാസികളെ ബോധവത്കരിക്കാനാണ് സമസ്തയുടെ തീരുമാനം. യൂണിഫോമിന്‍റെ പേരിൽ പ്രത്യേക രാഷ്ട്രീയ അജണ്ടയാണ് സർക്കാർ നടപ്പാക്കാൻ പോകുന്നതെന്ന് സമസ്ത ആരോപിച്ചു.

ലിംഗ നിഷ്പക്ഷമായ ആശയങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇന്നലെ ചേർന്ന മുസ്ലിം സംഘടനകളുടെ യോഗം വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കാന്തപുരം സുന്നി വിഭാഗവും പങ്കെടുത്തിരുന്നു എന്നതും ശ്രദ്ധേയമാണ്.

ലിംഗ നിഷ്പക്ഷത എന്ന ആശയത്തിനെതിരെ ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ സ്വീകരിച്ച നിലപാടിനോട് പൂർണമായും യോജിക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചത്. ലിംഗ നിഷ്പക്ഷത എന്ന ആശയത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തുമെന്ന് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. ലിംഗ നിഷ്പക്ഷമായ യൂണിഫോം നടപ്പാക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. മുസ്ലിം സംഘടനകൾ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് പള്ളികൾ വഴി ബോധവൽക്കരണം നടത്താൻ സമസ്ത തീരുമാനിച്ചത്.

K editor

Read Previous

കർണാടകയിലെ ആശ്രമത്തിൽ നിന്ന് വരവ്; ഇവൻ കൊമ്പൻമാരിലെ വമ്പൻ

Read Next

കെഎസ്ആര്‍ടിസി യുടെ ‘കരിപ്പൂർ ഫ്ലൈറ്റ് ‘ നിർത്താൻ നീക്കം