ബവ് ക്യൂ ആപ്പിനെതിരെ കണ്‍സ്യൂമര്‍ഫെഡ്

തിരുവനന്തപുരം:  ബവ് ക്യൂവിലെ ടോക്കൺ ബാറുകളിലേക്ക് പോയതോടെ കൺസ്യൂമർഫെഡ് മദ്യശാലകൾക്കും  തിരിച്ചടി. ആപുമായി മുന്നോട്ടു പോകാനാകില്ലെന്ന് കാട്ടി കൺസ്യൂമർ ഫെഡും സർക്കാരിന് കത്ത് നൽകി. മദ്യക്കടകളിൽ നിന്നുള്ള വരുമാനത്തിലാണ് ത്രിവേണിയടക്കമുള്ള  കൺസ്യൂമർ ഫെഡ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. മദ്യത്തിന് ടോക്കണിനായുള്ള ബവ് ക്യൂ ആ പ്പ്  വരുന്നതിനു മുൻപ് കൺസ്യൂമർ ഫെഡിന്റെ പ്രതിദിന വിൽപ്പന ശരാശരി 6 കോടിരൂപയായിരുന്നു.എന്നാൽ ഇപ്പോഴത് ശരാശരി 2.5 കോടിയായി കുറഞ്ഞു. ആപ്പ്  വന്നതോടെ ഔട്ട് ലെറ്റിലേക്കുള്ള കൂപ്പൺ വരവ് ഗണ്യമായി കുറഞ്ഞു ഒപ്പം മദ്യവിൽപ്പനയും. ബിയർ വിൽപ്പന 1 ലക്ഷത്തിൽനിന്ന് 30,000 ആയി. ഇതോടെയാണ് ആപ്പുമായി മുന്നോട്ടുപോകാനാകില്ലെന്ന് കാട്ടി കൺസ്യൂമർഫെഡ് സർക്കാരിന് കത്തു നൽകിയത്. ആപ്പ് ഇങ്ങനെ തുടര്‍ന്നാൽ മദ്യശാലകൾ പൂട്ടേണ്ടിവരുമെന്ന് ബവ്കോയും അധികൃതരെ അറിയിച്ചിരുന്നു. കൺസ്യൂമർഫെഡിന്റെ മിക്ക ഷോപ്പുകൾക്കും പ്രതിദിനം 400 ടോക്കണുകൾ ലഭിക്കുന്നില്ല. ഇടുക്കിയിലെ ഷോപ്പുകളിൽ ടോക്കൺ ലഭിക്കുന്നത് തീരെ കുറഞ്ഞു. 36 മദ്യഷോപ്പുകളും 3 ബിയർ പാർലറുമാണ് കൺസ്യൂമർഫെഡിനുള്ളത്. മദ്യവ്യാപാരത്തിൽനിന്നുള്ള പണം ഉപയോഗിച്ചാണ് കൺസ്യൂമർഫെഡിന്റെ  ത്രിവേണി അടക്കമുള്ള സ്ഥാപനങ്ങൾ  പ്രവർത്തിക്കുന്നത്.

LatestDaily

Read Previous

ഖത്തറിൽ വിമാനങ്ങൾ ഇറങ്ങും

Read Next

ക്വാറന്റൈനിലുണ്ടായിരുന്ന കർണ്ണാടക സ്വദേശി മരിച്ചു