ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്. കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റിനടുത്ത് കെ എസ് ടി പി റോഡിൽ വെച്ച് മാർച്ച് 23-ന് വൈകുന്നേരം 7.40 മണിക്ക് ഉണ്ടായ വാഹനപകടത്തിൽ 24 കാരനായ ജിഷ്ണു മരണപ്പെട്ട സംഭവത്തിൽ അപകടം വരുത്തിയ കാർ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞില്ല.
കാഞ്ഞങ്ങാട് നിന്ന് നിലേശ്വരം ഭാഗത്തേക്ക് സുഹൃത്തിന്റെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ ബൈക്കിന് കുറുകെ കാട്ടുപൂച്ച ചാടിയപ്പോൾ ബ്രൈക്ക് വെട്ടിക്കുന്നതിനിടയിൽ പിൻസ്റ്റിലുണ്ടായ ജിഷ്ണു റോഡിലേക്ക് തെറിച്ച് വീഴുകയും എതിരെ വന്ന വെളുത്ത മാരുതി സ്വീഫ്റ്റ് കാർ ദേഹത്ത് കയറിയിറങ്ങി. അപകടം വരുത്തിയ കാർ പിന്നിട് നിർത്താതെ പോകുകയായിരുന്നു .
അപകടം നടന്നിട്ട് 8 ദിവസമായിട്ടും വാഹനം തിരിച്ചറിയാൻ കഴിയാത്തത് ഏറെ ദുരുഹത യുണ്ടാക്കുന്നുണ്ട്. എത്രയും പെട്ടെന്ന് അപകടം വരുത്തിയ കാർ കണ്ടെത്താൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസ് മേധാവികൾക്ക് പരാതി നൽകിയിരിക്കുകയാണ്.