ചിത്താരി പോക്സോ പ്രതിക്ക് ലുക്കൗട്ട്

ബേക്കൽ: പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗീകമായി പീഡിപ്പിച്ച കേസ്സിൽ പ്രതി ചിത്താരിയിലെ ശിഹാബുദ്ദീന് 27, പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

പെരിയാട്ടടുക്കം പതിനേഴുകാരിയുടെ പരാതിയിൽ 2020 ജൂണിലാണ് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തത്.

പത്താംതരത്തിൽ പഠിക്കുകയായിരുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആലോചിച്ച ശിഹാബുദ്ദീൻ പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും, പുറത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും, പിന്നീട് വിവാഹബന്ധത്തിൽ നിന്നും പിൻമാറുകയുമായിരുന്നു.

പെൺകുട്ടിക്ക് പ്രായം പതിനെട്ട് പൂർത്തിയായാൽ വിവാഹം കഴിക്കാമെന്ന്, 2017-ൽ ശിഹാബുദ്ദീന്റെ വീട്ടുകാരുമായി പെൺകുട്ടിയുടെ വീട്ടുകാർ ധാരണയിലെത്തിയതിന് ശേഷമാണ് ശിഹാബ് പെൺകുട്ടിയെ വശീകരിച്ചു കൊണ്ടുപോയി  ലൈംഗികമായി പീഡിപ്പിച്ചത്.

ചിത്താരി സി.ബി. റോഡിലാണ് ശിഹാബുദ്ദീന്റെ വീട്. ഗൾഫിൽ നഴ്സിംഗ് അസിസ്റ്റന്റ്ായി ജോലി നോക്കുന്നു.

ലുക്ക് ഔട്ട് നോട്ടീസ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും കൈമാറിയതിനാൽ പ്രതി ഇന്ത്യയിലിറങ്ങിയാൽ ഉടൻ  അറസ്റ്റിലാകുമെന്ന് ഉറപ്പാക്കിയ ശിഹാബ് കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹരജി ഫയൽ ചെയ്തിട്ടുണ്ട്.

പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട ദിവസം സ്വന്തം സെൽഫോണിൽ ചിത്രീകരിച്ച പെൺകുട്ടിയുടെ ദൃശ്യങ്ങൾ പെൺകുട്ടിയുടെ കൂട്ടുകാരിക്കയച്ചുകൊടുത്ത് പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും  പെൺകുട്ടിയുടെ പരാതിയിലുണ്ട്.

LatestDaily

Read Previous

ഐസ്പ്ലാന്റിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡ് ഇറക്കിയ ഉത്തരവ് കെട്ടിവെച്ചു

Read Next

ഫാഷൻ ഗോൾഡ് പരാതിയിൽ പോലീസ് കളിച്ചു