സീറോഡ് പെൺകുട്ടിയെ ആദ്യം തൊട്ടത് ഒളിവിലുള്ള പ്രതി

നീലേശ്വരം:  ലൈംഗിക പീഡനത്തിനും, ഗർഭഛിദ്രത്തിനുമിരയായ  സീറോഡ് പെൺകുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് പടന്നക്കാട്ടെ ക്വിന്റൽ മുഹമ്മദ്.

പ്രമാദമായ ഈ ലൈംഗിക പീഡനക്കേസ്സിൽ  ഒളിവിൽക്കഴിയുന്ന മുഹമ്മദ്  കേസ്സിൽ  എട്ടാം പ്രതിയാണ്.

അകന്ന  ബന്ധത്തിൽപ്പെട്ട പെൺകുട്ടിയുടെ  വീട്ടിൽ സന്ദർശകനായിരുന്ന മുഹമ്മദ്  പെൺകുട്ടിയെ സ്വന്തം വീട്ടിലാണ് പീഡിപ്പിച്ചത്.

അന്ന് പെൺകുട്ടി എട്ടാംതരത്തിൽ പഠിക്കുകയായിരുന്നു. ഇപ്പോൾ പത്താംതരത്തിലാണ്. ആദ്യപീഡന രഹസ്യം പെൺകുട്ടി മാതാവിനോട് പറഞ്ഞിരുന്നു.

മാതാവ് ഈ വിവരം  മദ്രസ്സാ അധ്യാപകനായ  പിതാവിനോട് പറഞ്ഞുവെങ്കിലും,  പിതാവ് പീഡനവിവരം പുറത്തുവിടാതെ മനസ്സിൽ സൂക്ഷിക്കുകയും  സ്വന്തം മകളെ  പിന്നീട് ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു.

ആദ്യ പീഡന വിവരം പുറത്തുപറയരുതെന്ന് പെൺകുട്ടിയെ  ഉപദേശിച്ച സ്വന്തം പിതാവ് പിന്നീട്  സൗകര്യം കിട്ടുമ്പോഴെല്ലാം, കഴിഞ്ഞ ഒന്നര വർഷക്കാലമായി  പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും  െചയ്തു. 

പിതാവ് തന്നെ സ്വന്തം മകളെ പീഡിപ്പിച്ച രഹസ്യം ചോർത്തിയെടുത്ത ഓട്ടോ ഡ്രൈവർ യുവാവും, ഈ യുവാവിന്റെ രണ്ടു കൂട്ടുകാരും,  ഇവരിൽ  ഒരാൾ പതിനേഴുകാരനും ഒന്നിച്ചുനടത്തിയ ഗൂഢാലോചനയിൽ പിന്നീട്  പെൺകുട്ടിയെ പ്രതിയുടെ  ഓട്ടോയിൽകയറ്റിക്കൊണ്ടുപോയി തീരദേശത്തെ വിവിധ രഹസ്യകേന്ദ്രങ്ങളിൽ തുടർച്ചയായി  പീഡിപ്പിക്കുകയും ചെയ്തു.

പെൺകുട്ടിയെ ഓട്ടോ ഡ്രൈവറടക്കമുള്ളവരും  സ്വന്തം പിതാവും പീഡിപ്പിച്ച വിവരമറിഞ്ഞ പ്രതികളായ  പടന്നക്കാട്ടെ ജിം ഷെരീഫും, ടയർ വ്യാപാരി അഹമ്മദും,  ഒത്തുചേർന്നാണ് പെൺകുട്ടിയുടെ  മാതാവിനെ  മോഹന വാഗ്ദാനങ്ങൾ നൽകി വലയിൽ വീഴ്ത്തുകയും  കുടകിലേക്ക്  ഉല്ലാസയാത്ര പോകാൻ പെൺകുട്ടിയുടെ മാതാവിനെ ശട്ടം കെട്ടിയത്. നാളിതുവരെ കുടകുപ്രദേശം കണ്ടിട്ടില്ലാത്ത പെൺകുട്ടിയേയും  മാതാവിനെയും  കാറിലാണ് ജിം ഷെരീഫും, ടയർ വ്യാപാരി അഹമ്മദും മെർക്കാറ ടൗണിലുള്ള ഹോം സ്റ്റേയിലെത്തിച്ചത്.

  വൈകുന്നേരം  മെർക്കാറയിലെത്തിച്ച പെൺകുട്ടിയും മാതാവും ഒരു ചെറിയ കുട്ടിയും  ആ രാത്രിയും  പിറ്റേന്ന് പകൽ വൈകുന്നേരം വരെ കുടകിലെ ഹോം സ്റ്റേയിൽ രണ്ടു മുറികളിലും കഴിഞ്ഞു.

പെൺകുട്ടിയെ രണ്ടു ദിവസവും,  പ്രതികൾ ലൈംഗികമായീ പീഡിപ്പിച്ചത്  മാതാവിന്റെ ഒത്താശയിലാണ്.

പ്രതികൾ നൽകിയ പണം മാതാവ്  ഏറ്റുവാങ്ങിയതായി പെൺകുട്ടിയുടെ മൊഴിയിലുണ്ട്.  ഈ മൊഴിയുടെ  ബലത്തിലാണ് അന്വേഷണസംഘം  പെൺകുട്ടിയുടെ മാതാവിനെയും ഈ പോക്സോ കേസ്സിൽ പ്രതി ചേർത്തിട്ടുള്ളത്.

മാതാവിനെ അറസ്റ്റ് ചെയ്തിട്ടില്ല.  അറസ്റ്റ് ചെയ്യുമെന്ന് കേസന്വേഷണ  ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.  എട്ടാംതരത്തിൽ പഠിക്കുമ്പോൾ, പെൺകുട്ടിയെ ആദ്യമായി  ലൈംഗിക പീഡനത്തിനിരയാക്കിയ  8-ാം പ്രതി ക്വിന്റൽ മുഹമ്മദ് പിന്നീട് പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും, പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.

ക്വിന്റൽ മുഹമ്മദ് ഒളിവിൽ തന്നെയാണ്.  ഇദ്ദേഹം കോടതിയിൽ കീഴടങ്ങാനാണ് സാദ്ധ്യത.

LatestDaily

Read Previous

പാമ്പിനെ പിടിക്കാൻ വീട്ടിൽ കയറിയ ആൾക്ക് കോവിഡ്

Read Next

തിരുവനന്തപുരത്തും കരിപ്പൂരിലും വൻ സ്വർണ്ണ വേട്ട; 4 പേർ പിടിയിൽ