ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ദുർഗ്ഗാഹൈസ്കൂളിന് പിറകിൽ നിട്ടടുക്കത്ത് പൂട്ടിയിട്ട വീട്ടിൽ നിന്ന് ലാപ്ടോപ്പും ടാബും കവർന്ന കേസ്സിൽ കാഞ്ഞങ്ങാട് സ്വദേശി മനുവിനെ 35, ഹോസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തു. മുൻ കവർച്ചക്കേസ്സുകളിൽ പ്രതിയായ മനുവിന്റെ കൂട്ടാളിക്ക് വേണ്ടി പോലീസ് തെരച്ചിലാരംഭിച്ചു.
രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ റിട്ടയേർഡ് അധ്യാപകൻ നിട്ടടുക്കത്തെ ജോർജ്ജ് മാമന്റെ വീട്ടിൽ നിന്നാണ് മനുവും, കൂട്ടാളിയും ലാപ്ടോപ്പും ടാബും കവർച്ച ചെയ്തത്. മാമനും കുടുംബവും വീടു പൂട്ടി ജുലായ് 13-ന് തൊടുപുഴയിൽ പോയപ്പോഴാണ് വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയത്.
കഴിഞ്ഞദിവസം വീടു വൃത്തിയാക്കാൻ ഒരു സ്ത്രീ എത്തിയപ്പോൾ വീടിന്റെ അടുക്കളഭാഗം വാതിൽപൊളിച്ചതായി കാണപ്പെട്ടു. മനു കാഞ്ഞങ്ങാട്ട് അറിയപ്പെടുന്ന മുൻ കവർച്ചക്കാരനാണ്. ഹോസ്ദുർഗ് പോലീസിൽ കേസ്സുണ്ട്. കൂട്ടാളി പടന്നക്കാട് സ്വദേശിയാണ്.