ചാമ്പ്യൻഷിപ്പ് ഒളിമ്പിക്സിനെക്കാൾ പ്രയാസം; മനസ് തുറന്ന് നീരജ് ചോപ്ര

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഒളിമ്പിക്സിനേക്കാൾ ബുദ്ധിമുട്ടാണെന്ന് ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ നീരജ് ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് താരം മനസ് തുറന്നത്. ലോക ചാമ്പ്യൻഷിപ്പുകളിൽ കടുത്ത മത്സരങ്ങളുണ്ടാവുമെന്നും ഒളിമ്പിക്സിനെക്കാൾ ഉയർന്ന റെക്കോർഡുകളാണ് ലോക ചാമ്പ്യൻഷിപ്പിൽ പിറക്കുന്നത് എന്നും താരം പറഞ്ഞു.

“ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടാൻ കഴിഞ്ഞത് വലിയ ബഹുമതിയാണ്. ഇത് അത്‌ലറ്റുകൾക്ക് വളരെ പ്രാധാന്യമുള്ള ഒരു ടൂർണമെന്‍റാണ്. ലോക ചാമ്പ്യൻഷിപ്പിൽ കടുത്ത മത്സരമായിരിക്കും നടക്കുക. ഇത് ഒളിമ്പിക്സിനേക്കാൾ കഠിനമാണ്. ലോക ചാമ്പ്യൻഷിപ്പ് റെക്കോർഡ് ഒളിമ്പിക്സിലെ റെക്കോർഡുകളേക്കാൾ ഉയർന്നതാണ്. ഈ വർഷം നോക്കുകയാണെങ്കിൽ, എല്ലാ കളിക്കാരും മികച്ച ഫോമിലാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യ ലോക ചാമ്പ്യൻ ഷിപ്പിൽ മെഡൽ നേടിയതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ഇന്ത്യൻ ടീമിലെ എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ധാരാളം ആളുകൾ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്, ഇത് ഇന്ത്യൻ അത്‌ലറ്റിക്സിന് ഒരു നല്ല തുടക്കമാണെന്ന് ഞാൻ കരുതുന്നു. വരാനിരിക്കുന്ന പ്രധാന ടൂർണമെന്‍റുകളിൽ നമ്മുടെ അത്‌ലറ്റുകൾ മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്,” നീരജ് ചോപ്ര പറഞ്ഞു.

“,കാണുമ്പോൾ എളുപ്പമാണെന്ന് തോന്നുമെങ്കിലും ആൻഡേഴ്സൺ 90 മീറ്റർ മറികടക്കാൻ വലിയ ശ്രമം നടത്തിയിരിക്കണം. 90 മീറ്ററിന് മുകളിൽ ധാരാളം മികച്ച ത്രോകൾ എറിയുന്നതിനാൽ ഈ വർഷത്തെ മികച്ച കളിക്കാരനാണ് അദ്ദേഹം. അദ്ദേഹം കഠിനാധ്വാനം ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. ഇത് നല്ലതാണ്. കാരണം ഞാനൊരു എതിരാളിയാണ്. മത്സരം കഠിനമായിരുന്നു. മത്സരാർത്ഥികൾ നല്ല ശരാശരിയിൽ എറിഞ്ഞു. അത് വെല്ലുവിളി നിറഞ്ഞതായിരുന്നു. ഇന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. സ്വർണ്ണത്തിനായുള്ള വിശപ്പ് തുടരും. നമുക്ക് എല്ലായ്പ്പോഴും സ്വർണ്ണം നേടാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കണം. എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്യും, പരിശീലനത്തിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കും.” – നീരജ് പറഞ്ഞു.

K editor

Read Previous

വിരമിക്കല്‍ പ്രായം 60 ആക്കണം; ഹോമിയോ ഡോക്ടര്‍മാര്‍ സുപ്രീംകോടതിയില്‍

Read Next

ഉത്തര്‍പ്രദേശില്‍ കോഴിയുടെ വിയോഗത്തെ തുടര്‍ന്ന് മരണാനന്തര പൂജ നടത്തി കുടുംബം