നീറ്റ് പരീക്ഷയിൽ വസ്ത്രമഴിച്ച് പരിശോധിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂ‍ഡൽഹി: കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള ലോക്സഭാ അംഗങ്ങൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ. ഹൈബി ഈഡനും കെ മുരളീധരനും ചർച്ച ആവശ്യപ്പെട്ട് ലോക്സഭയിൽ നോട്ടീസ് നൽകിയിരുന്നു. വിഷയം രാജ്യസഭയിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് അംഗം ജെബി മേത്തർ പറഞ്ഞു.

എന്നാൽ അടിവസ്ത്രങ്ങൾ നീക്കം ചെയ്ത് പരിശോധിച്ചതായി രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു. പരീക്ഷാ വേളയിലോ ശേഷമോ ആരും പരാതി നൽകിയിട്ടില്ലെന്നും ഏജൻസി വിശദീകരിച്ചു. അടിവസ്ത്ര പരിശോധന അനുവദനീയമല്ല. എൻടിഎ ഡ്രസ് കോഡ് അത്തരം നടപടികൾ നിർദ്ദേശിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം അടിവസ്ത്രം നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന ആയൂർ മാർത്തോമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിൽ എത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.

K editor

Read Previous

വൈദ്യുതലൈനില്‍ നിന്ന് ഷോക്കേറ്റ് സംസ്ഥാന കബഡിതാരം മരിച്ചു

Read Next

വിദ്യാർത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ