ഷിന്‍സോ ആബെയുടെ കൊലപാതകം; വിവിഐപി സുരക്ഷാ അവലോകനം നടത്തി കേന്ദ്രം

ന്യൂഡൽഹി : മുൻ ജാപ്പൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിന് ശേഷം,ഇന്ത്യയിലെ പൊതുപരിപാടികളിൽ വിവിഐപികൾക്ക് സുരക്ഷ നൽകുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്രം. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസിനും കേന്ദ്ര സേനയ്ക്കും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഷിൻസോ ആബെയുടെ സുരക്ഷാവീഴ്ചയും വാർത്തയിൽ കണ്ടെത്തിയിരുന്നു. വിഐപി സംരക്ഷണ പ്രോട്ടോക്കോളിൽ പിശകുകൾ ഉണ്ടായിരുന്നു. കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് ശേഷം, വിവിഐപി സുരക്ഷാ സംവിധാനത്തിലെ വീഴ്ചകളെക്കുറിച്ച് ഇന്ത്യൻ സർക്കാർ ആഭ്യന്തര മന്ത്രാലയത്തിലെയും കേന്ദ്ര രഹസ്യാന്വേഷണ, സുരക്ഷാ സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

സുരക്ഷയുടെ കാര്യത്തിൽ മുൻ പന്തിയിൽ നിൽ ക്കുന്ന ജപ്പാനിൽ മുൻ പ്രധാനമന്ത്രിയുടെ കൊലപാതകം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജൂലൈ എട്ടിനാണ് ഷിൻസോ ആബെ കൊല്ലപ്പെട്ടത്. ആബെയ്ക്ക് സുരക്ഷാവീഴ്ചയുണ്ടായെന്നും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൂടുതൽ ശ്രദ്ധാപൂർവ്വം പ്രവർത്തിക്കാമായിരുന്നുവെന്നും തുടർന്നുള്ള വീഡിയോ ഫൂട്ടേജുകൾ വെളിപ്പെടുത്തി.

K editor

Read Previous

തുടർച്ചയായ മൂന്നാം മത്സരത്തിലും ജയിച്ച് ജർമ്മനി; ഫിൻലന്റിന് തോൽവി

Read Next

1,600 വര്‍ഷമായിട്ടും തുരുമ്പെടുക്കാതെ കുത്തബ് മിനാറിലെ തൂണ്‍; രഹസ്യം പുറത്ത്