വിവിധ സിനിമാ സംഘടനകളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും

കൊച്ചി: കേരള ഫിലിം ചേംബറിന്‍റെ ആഭിമുഖ്യത്തിൽ വിവിധ സിനിമാ സംഘടനകളുടെ യോഗം വെള്ളിയാഴ്ച കൊച്ചിയിൽ ചേരും. വേതനം, ഒ.ടി.ടി എന്നിവയുൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മ, മാക്ട, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിയോക്ക്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ പങ്കെടുക്കും. പ്രതിസന്ധിയിലൂടെ കടന്നുപോവുകയും സമവായത്തിലെത്താൻ ശ്രമിക്കുകയും ചെയ്യുന്ന മലയാള സിനിമയെ രക്ഷിക്കാനുള്ള കൂട്ടായ ശ്രമമാണ് യോഗമെന്ന് ഫിലിം ചേംബർ പ്രസിഡന്‍റ് ജി സുരേഷ് കുമാർ പറഞ്ഞു.

അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഫിലിം ചേംബർ ആവശ്യപ്പെട്ടിരുന്നു. സിനിമ പരാജയപ്പെട്ടാലും പ്രതിഫലം വര്‍ധിപ്പിക്കുന്നു. തിയേറ്റർ ഉടമകളും നിർമ്മാതാക്കളും വിതരണക്കാരും കടുത്ത പ്രതിസന്ധി നേരിടുന്നുവെന്ന വസ്തുത അഭിനേതാക്കൾ ശ്രദ്ധിക്കണമെന്നും ഫിലിം ചേംബർ ആവശ്യപ്പെട്ടു. ഒടിടി റിലീസ് വൈകിപ്പിക്കണമെന്ന ആവശ്യവും ഫിലിം ചേംബറും മുന്നോട്ട് വച്ചിരുന്നു.

സൂപ്പർ താരങ്ങൾ 5-15 കോടി രൂപയാണ് വാങ്ങുന്നത്. നായികമാർ 50-1 കോടി. 75 ലക്ഷത്തിനും 3 കോടിക്കും ഇടയിലാണ് യുവതാരങ്ങൾ. പ്രധാനസഹതാരങ്ങള്‍ 15-30 ലക്ഷം ആണ്. കൊവിഡിന് ശേഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ഭൂരിഭാഗവും പരാജയപ്പെട്ടു. തീയറ്റർ ഉടമകളും വിതരണക്കാരും നിർമ്മാതാക്കളുമെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. ഇത് തുടരാനാകില്ലെന്നാണ് ഫിലിം ചേംബറിന്‍റെ നിലപാട്.

K editor

Read Previous

കനിഷ്‌ക വിമാനം തകർത്ത കേസിൽ വിട്ടയയ്ക്കപ്പെട്ട പ്രതി വെടിയേറ്റു മരിച്ചു

Read Next

അഗ്നിപഥിനെതിരായ പൊതുതാൽപര്യ ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും