യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ആറംഗ സംഘം

ഉഡുപ്പി: യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ആറംഗ സംഘത്തെ തിരിച്ചറിഞ്ഞതായി പോലീസ്.

ജൂലൈ 6-ന് ഞായറാഴ്ച്ച അർദ്ധരാത്രിയോടെയാണ് ആറംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയത്. മൽപ്പെ പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിനഗറിലാണ് ഞായറാഴ്ച്ച യോഗീഷ് എന്ന യുവാവിനെ ഒരു സംഘം കുത്തിക്കൊന്നത്. കാറിലെത്തിയ രോഹിത് പിന്റോ, സുജിത് പിന്റോ,അണ്ണു എന്ന പ്രദീപ്, വിനയ്, അനൂപ് എന്നിവരടങ്ങുന്ന ആറംഗസംഘമാണ് യോഗീഷിനെ തട്ടിക്കൊണ്ടു പോയത്. മൂർച്ചയുള്ള ആയുധങ്ങൾകൊണ്ട് വയറിലും പുറത്തും കുത്തിയ ശേഷം സംഘം യോഗീഷിനെ സ്ഥലത്തു പേക്ഷിച്ച് കാറിൽ രക്ഷപ്പെട്ടു.

ഉടുപ്പി  സർക്കിൾ ഇൻസ്പെക്ടർ മഞ്ചുനാഥിന്റെ നേതൃത്വത്തിൽ മൽപ്പെ പോലീസും, ഉഡുപ്പി പോലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് സൂപ്രണ്ട് വിഷ്ണു വർധൻ അറിയിച്ചു. സംഭവത്തിൽ മൽപ്പെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവാവിന്റെ ജഡം കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

LatestDaily

Read Previous

കമാൽ ഷാനിലിന്റെ മാതാവ് കള്ളം പറയുന്നു

Read Next

മഹാമേള ജനങ്ങളെ വെല്ലുവിളിക്കുന്നു