ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മംഗലാപുരം: ദക്ഷിണ കന്നഡയിൽ കനത്ത മഴ തുടരുകയാണ്. മംഗലാപുരത്തെ പഞ്ചിക്കലിൽ മഴക്കെടുതിയിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്ത് ഉരുൾപൊട്ടലിൽ മൂന്ന് മലയാളികൾ മരിച്ചു.
പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. അതേസമയം മണ്ണിടിച്ചിലിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. അതേസമയം ടാപ്പിംഗ് തൊഴിലാളിയായ കണ്ണൂർ സ്വദേശി ജോണിയെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ഡോ. രാജേന്ദ്ര പറഞ്ഞു. സംഭവത്തിന് ശേഷം നടത്തിയ തെരച്ചിലിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ദക്ഷിണ കന്നഡ ജില്ലയിലെ പഞ്ചിക്കൽ ഗ്രാമത്തിലെ ബന്ദ്വാളിലാണ് അപകടമുണ്ടായത്.