കശ്മീരിൽ പാലം തകർന്ന് ആളുകൾ കുടുങ്ങി; ഒറ്റരാത്രിയിൽ പുനര്‍നിർമിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ അമർനാഥ് തീർത്ഥാടകരുടെ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് സൈന്യത്തിന്റെ ഇടപെടൽ. കശ്മീരിലെ ബൽതാലിൽ തകർന്ന പാലങ്ങൾ സൈന്യം ഒറ്റരാത്രികൊണ്ട് പുനർനിർമിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ബാൾട്ടാലിൽ രണ്ട് പാലങ്ങൾ ആണ് തകർന്നത്.

ഇന്ത്യൻ സൈന്യത്തിന്റെ ചിന്നാർ സേനയാണ് രാത്രി മുഴുവൻ പ്രവർത്തിക്കുകയും കേടുപാടുകൾ സംഭവിച്ച പാലങ്ങൾ ഉപയോഗയോഗ്യമാക്കുകയും ചെയ്തത്. അന്തരീക്ഷ ഊഷ്മാവിൽ പെട്ടെന്നുണ്ടായ വർധന മൂലം മഞ്ഞുരുകിയതാണ് പ്രദേശത്ത് മണ്ണിടിച്ചിലിനു കാരണമായതെന്നാണ് റിപ്പോർട്ട്.

അനന്ത്നാഗിലെ പർവതനിരകളിൽ 3,888 മീറ്റർ ഉയരത്തിലാണ് അമർനാഥ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജൂൺ 30 നാണ് തീർത്ഥാടനം ആരംഭിച്ചത്. ഉരുൾപൊട്ടലിൽ പാലം തകർന്നതിന്റെ ദൃശ്യങ്ങളും സൈന്യം സാധനങ്ങൾ കൊണ്ടുപോകുന്നതിന്റെയും പുതിയ പാലം നിർമ്മിക്കുന്നതിന്റെയും ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിരുന്നു.

K editor

Read Previous

ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യൻ സിനിമകളിൽ ‘കടുവ’ 2ആം സ്ഥാനത്ത്

Read Next

ടൊവീനോ-കീർത്തി ചിത്രം ‘വാശി’ 17 മുതൽ നെറ്റ്ഫ്ലിക്സിൽ