മണിപ്പൂർ മണ്ണിടിച്ചിൽ; 81 പേർ മരിച്ചു, 55 പേർക്കായി തിരച്ചിൽ

ഇംഫാൽ: മണിപ്പൂരിലെ നോനെ ജില്ലയിലുള്ള തുപുലിൽ റെയിൽവേ ട്രാക്ക് നിർമ്മാണ സ്ഥലത്ത് കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 81 പേർ മരിച്ചതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ മൂന്ന് ദിവസമെടുക്കുമെന്നും സിംഗ് പറഞ്ഞു. മരിച്ചവരിൽ 10 പേർ ടെറിട്ടോറിയൽ ആർമി ജവാൻമാരാണെന്നും ഇതിൽ ഒൻപത് പേർ ബംഗാളിൽ നിന്നുള്ളവരാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

ബുധനാഴ്ച അർധരാത്രിയോടെയാണ് മഖ്വാം പ്രദേശത്തിന് സമീപം സ്ഥിതി ചെയ്യുന്ന തുപുൽ യാർഡ് റെയിൽവേ നിർമ്മാണ ക്യാംപിനു സമീപമാണ് മണ്ണിടിഞ്ഞത്. റെയിൽവേ ലൈനിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും അവർക്ക് സുരക്ഷയൊരുക്കാൻ എത്തിയ ജവാൻമാരുമാണ് അപകടത്തിൽപ്പെട്ടത്. കരസേന, അസം റൈഫിൾസ്, ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് എന്നിവയുടെ രക്ഷാപ്രവർത്തനം പ്രദേശത്ത് തുടരുകയാണ്.

K editor

Read Previous

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷ വിജയസാധ്യതയില്‍ സംശയം പ്രകടിപ്പിച്ച് മമത

Read Next

അബദ്ധത്തിൽ അക്കൗണ്ട് ഉടമകൾക്ക് ലക്ഷങ്ങൾ; തിരികെ കിട്ടാതെ വെട്ടിലായി ബാങ്ക്